ലക്നൗ: മതപരിവർത്തനം നടക്കുന്ന മതസഭകൾ ഉടനടി അവസാനിപ്പിക്കണമെന്നും അത്തരം ഒത്തുചേരലുകൾ അനുവദിച്ചാൽ രാജ്യത്തെ “ഭൂരിപക്ഷം ജനസംഖ്യ അധികം വൈകാതെ തന്നെ ന്യൂനപക്ഷമാകുമെന്നും തുറന്നടിച്ച് അലഹബാദ് ഹൈക്കോടതി.
ഉത്തർപ്രദേശിലെ ഹമിർപൂരിൽ നിന്ന് ഡൽഹിയിലേക്ക് മതപരിവർത്തനത്തിന് ആളുകളെ കൂട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൈലാഷ് എന്ന വ്യക്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.
ഭരണഘടനയുടെ 25-ാം അനുച്ഛേദം പ്രകാരം മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ തൊഴിൽ, ആചാരം, മതപ്രചാരണം എന്നിവയ്ക്കുള്ള സ്വാതന്ത്രം എന്നിവ ഭരണഘടന നൽകുന്നുണ്ട്, എന്നാൽ ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊരു വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കാൻ ഭരണഘടന എവിടെയും ആവശ്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ തൻ്റെ ഉത്തരവിൽ പറഞ്ഞു.
ഭരണഘടനയിൽ ഉള്ള “പ്രൊപഗേഷൻ ” എന്ന വാക്കിൻ്റെ അർത്ഥം പ്രോത്സാഹിപ്പിക്കുക എന്ന് മാത്രമാണെന്നും അതിൻ്റെ അർത്ഥം ഒരാളെ അവൻ്റെ മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുക എന്നല്ലെന്നും ,” ഉത്തരവിൽ പറയുന്നു.
“ഈ പ്രക്രിയ ഇങ്ങനെ നടപ്പിലാക്കാൻ അനുവദിച്ചാൽ, ഈ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഒരു ദിവസം ന്യൂനപക്ഷമാകുമെന്നും അതിനാൽ തന്നെ വ്യാപകമായ രീതിയിൽ മതപരിവർത്തനം നടക്കുന്നതും ഇന്ത്യൻ പൗരൻ്റെ മതം മാറ്റുന്നതും ഇത്തരം മതസഭകൾ ഉടൻ അവസാനിപ്പിക്കണമെന്നും ,” കൈലാഷിന് ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി പറഞ്ഞു.
Discussion about this post