ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസ്തുതാവിരുദ്ധമായ പരാമർശം നടത്തി സഭയെ തെറ്റിദ്ധരിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള എം പി യും, മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ മകളുമായ ബാൻസുരി സ്വരാജ്. തെറ്റിദ്ധരിപ്പിക്കുന്നതും , വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ കോൺഗ്രസ് എംപി രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്ന് സ്പീക്കർ ഓം ബിർളയോടാണ് ബാൻസുരി സ്വരാജ് ആവശ്യപ്പെട്ടത്.
പാർലമെന്റ് നിയമം 115 പ്രകാരം ലോക്സഭയിൽ ഇതുസംബന്ധിച്ച നോട്ടീസ് ബാൻസുരി അവതരിപ്പിക്കുകയും ചെയ്തു. ബി ജെ പി യുടെ മുതിർന്ന നേതാവായിരുന്ന ബാൻസുരി പ്രഗത്ഭയായ സുപ്രീം കോടതി വക്കീൽ കൂടെയാണ്.
രാഹുൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ നിരവധി തെറ്റായ പരാമർശങ്ങളുണ്ട്. പ്രതിപക്ഷ നേതാവിന്റെ ബോധപൂർവമുള്ള കൃത്യവിലോപത്തിനെതിരെ നടപടിയെടുക്കണമെന്ന് ബാൻസുരി നൽകിയ നോട്ടീസിൽ പറയുന്നു. അഗ്നിവീർ പദ്ധതിയെക്കുറിച്ച് രാഹുൽ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ലാത്തതാണ്. ഇതുമായി ബന്ധപ്പെട്ടാണ് ബാൻസുരി സ്വരാജ് സ്പീക്കറെ സമീപിച്ചിരിക്കുന്നത്. കൂടാതെ കർഷകരെക്കുറിച്ചും എംഎസ്പിയെക്കുറിച്ചും രാഹുൽ നടത്തിയ പരാമർശങ്ങളും വസ്തുതാവിരുദ്ധമാണെന്ന് ന്യൂഡൽഹിയിൽ നിന്നുമുള്ള പാർലമെന്റ് അംഗമായ ബാൻസുരി സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post