ബെംഗളൂരു : കർണാടക സർക്കാരിന്റെ കന്നഡിഗ സംവരണ ബില്ലിനെതിരെ ബെംഗളൂരു സംരംഭകർ പരസ്യമായി രംഗത്ത്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും 50-75% കന്നഡക്കാരെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കുന്നതാണ് കന്നഡിഗ സംവരണ ബിൽ. കർണാടക മന്ത്രിസഭ അംഗീകരിച്ച ഈ വിവാദ ബിൽ ബെംഗളൂരു സംരംഭകർക്കിടയിൽ കടുത്ത അമർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അഞ്ച് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും ആഗോള എംഎൻസികളും പ്രവർത്തിക്കുന്ന രാജ്യത്തെ തന്നെ ഒരു സുപ്രധാന സ്ഥലമായ ബംഗളൂരു നഗരത്തിൽ കന്നഡിഗ സംവരണ ബിൽ നടപ്പിലാക്കിക്കൊണ്ട് സ്ഥാപനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് സംരംഭകർ വ്യക്തമാക്കി. സൗഹൃദപരമായതും വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതുമായ നഗരം എന്ന ബംഗളൂരുവിന്റെ വിശേഷണത്തെ ഇല്ലാതാക്കുന്നതാണ് കർണാടക സർക്കാരിന്റെ ഈ പുതിയ ബില്ലെന്നും സ്ഥാപന ഉടമകൾ കുറ്റപ്പെടുത്തുന്നു.
കർണാടക സർക്കാർ ബില്ലിൽ വ്യവസ്ഥിതി ചെയ്യുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിനും കഴിയില്ല. സംരംഭകരുമായോ സ്ഥാപന ഉടമകളുമായോ യാതൊരു കൂടിയാലോചനകളും നടത്താതെയാണ് ഇത്തരം ഒരു ബിൽ സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. കർണാടക സർക്കാരിൻ്റെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു. എന്നാൽ ഈ ബിൽ നടപ്പിലാക്കുകയാണെങ്കിൽ ബിസിനസ് ഹൈദരാബാദിലേക്കോ ഗുരുഗ്രാമിലേക്കോ മാറ്റാനാണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്നും ബംഗളൂരു സംരംഭകർ വ്യക്തമാക്കി.









Discussion about this post