കൊച്ചി: സരിത എസ് നായര്‍ സോളര്‍ കമ്മിഷന് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറി . ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങളാണ് മുദ്രവെച്ച കവറില്‍ സോളര്‍ കമ്മിഷനു കൈമാറിയത്.
നേരത്തേ എഴുതിയ കത്തിലുണ്ടായിരുന്ന വിവരങ്ങളും ഇതിലുണ്ടെന്നു സരിത വ്യക്തമാക്കി. ശനിയാഴ്ച മുഴുവന്‍ തെളിവുകളും കൈമാറുമെന്ന് സരിത കമ്മിഷനെ അറിയിച്ചു.
വയനാട് കലക്ട്രേറ്റില്‍ സോളര്‍ ഇലക്ട്രിഫിക്കേഷന് നടത്താന്‍ ടീം സോളറിനനുകൂലമായി സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ആവശ്യമായ സഹായങ്ങള്‍ ചെയ്തു തന്നത് എം.ഐ.ഷാനവാസിന്റെ പിഎ ശൈലേഷാണ്. പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ കൈമാറിയെന്നും സരിത അറിയിച്ചു. അസോസിയേഷന് സംസ്ഥാന സമ്മേളനത്തിനായി 2013 മാര്‍ച്ചില്‍ പണം കൈമാറിയത്.
സെക്രട്ടറിയറ്റിന് സമീപത്തുവച്ചാണ് സെക്രട്ടറി ജി.ആര്.അജിത്തിന് തുക നല്‍കിയത്. എല്ലാ സ്റ്റേഷനുകളിലും സോളര്‍ പാനല്‍ വയ്ക്കുമെന്ന് പ്രമേയം പാസാക്കാമെന്നു പറഞ്ഞു. ഉപകാരസ്മരണയായി സ്മരണികയില്‍ ടീം സോളറിന്റെ പേരില്‍ പരസ്യം ഉണ്ടായിരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ഒരു അഭ്യുദയകാംഷി എന്ന നിലയിലാണ് സ്മരണികയില്‍ വന്നത്. ഫെനി ബാലകൃഷ്ണന് മുഖാന്തരമാണ് അസോസിയേഷന് ഭാരവാഹികള്‍ തുക ചോദിച്ചതെന്നും സരിത പറഞ്ഞു.
ലൈംഗിക ചൂഷണം നേരിട്ട കാര്യങ്ങള്‍ കമ്മിഷനെ അറിയിച്ച സരിത അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ താല്പര്യമില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ എഴുതി നല്കാന് കമ്മിഷന് നിര്‍ദ്ദേശിക്കുകയായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കി. സരിതയുടെ ഒരു നമ്പറില്‍ നിന്നും 50ലധികം തവണ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്.
രണ്ടാമത്തെ ഫോണില്‍ നിന്ന് 42 തവണയാണ് വിളിച്ചത്. മൂന്നാമത്തെ ഫോണില്‍ നിന്ന് 38 തവണയും വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും തിരിച്ചും നിരവധി തവണ വിളിച്ചതിന്റെ രേഖകളും സരിത ഹാജരാക്കിയ തെളിവുകളില്‍ ഉള്‍പ്പെടുന്നു. സമര്‍പ്പിച്ച രേഖകളിലെ അത്രയും തവണ വിളിച്ചിരുന്നോ എന്ന സോളാര്‍ കമ്മീഷന് അഭിഭാഷകന്റെ ചോദ്യത്തിന് വിളിച്ചുവെന്ന് സരിത മൊഴി നല്കി.
എം.എ.ല്‍എ പിസി വിഷ്ണുനാഥിനെ സരിത ഒരു നമ്പറില്‍ നിന്ന് 175 തവണയും രണ്ടാമത്തെ നമ്പറില്‍ നിന്നും 12 തവണയുമാണ് വിളിച്ചത്. ആര്യാടനെ 81 തവണയും ജോപ്പനെ 1736 തവണയും ജിക്കുവിനെ 475 തവണയും തോമസ് കുരുവിളയെ 140 തവണ വിളിച്ചുവെന്നുമാണ് രേഖകളിലുള്ളത
Discussion about this post