ന്യൂഡൽഹി: ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ദയാവധം അനുവദിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി പെരുമാറ്റ ചട്ടങ്ങളുടെ കരട്, കേന്ദ്ര സർക്കാർ പുറത്തിറക്കി.രോഗികളുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.
ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം സമീപഭാവിയിൽ മരണമുറപ്പായ രോഗാവസ്ഥയിൽ കൂടെ കടന്നു പോകുന്നവർക്കാണ് ഇത് ലഭ്യമാവുക. കരടിന്മേൽ അഭിപ്രായം പറയാൻ ആരോഗ്യമേഖലയിൽ നിന്നുള്ളവരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മെക്കാനിക്കൽ വെന്റിലേഷൻ, രക്തധമനികളുടെ പ്രവർത്തനം സാധാരണനിലയിലാക്കാനുള്ള സംവിധാനങ്ങൾ , ഡയാലിസിസ്, ശസ്ത്രക്രിയകൾ, തുടങ്ങിയ സംവിധാനങ്ങൾ അടക്കം ഫലിക്കാതെ കേസുകളിൽ ആണ് ദയാവധം അനുയോജ്യമാവുക. അതിഗുരുതര രോഗാവസ്ഥയിൽ ഇത്തരം ജീവൻരക്ഷാ സംവിധാനങ്ങൾ പലപ്പോഴും പ്രയോജനകരമല്ലാത്തതും രോഗികൾക്ക് ബാധ്യത സൃഷ്ടിക്കുന്നതുമാണ് അതുകൊണ്ടുതന്നെ ദയാവധം ആവശ്യമാണെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്.










Discussion about this post