ഡല്‍ഹി: ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ അഫ്സല് ഗുരു അനുസ്മരണം നടത്തിയ സംഭവത്തില്‍ അന്വേഷണം ദേശിയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യ്ക്ക് കൈമാറാണമെന്ന പൊതു താല്പര്യഹര്ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
കേസ് അന്വേഷണത്തിന് മേൽനോട്ടം നൽകാൻ ജുഡീഷ്യൽ കമീഷനെ നിയമിക്കണമെന്ന ആവശ്യവും കോടതി തള്ളി. സംഭവം ഡല്‍ഹി പോലീസ് അന്വേഷിക്കാനും കോടതി ഉത്തരവിട്ടു. എന്‍.ഐ.എ അന്വേഷിക്കേണ്ട തരത്തിലുള്ള സംഭവമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. എന്‍.ഐ.എ അന്വേഷണം വേണമെന്ന ആവശ്യം അനവസരത്തിലുള്ളതാണെന്ന് ഹൈകോടതി നിരീക്ഷിച്ചു.
ഡല്‍ഹി പൊലീസ് കേസ് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ഹരജിക്കാരെൻറ ആരോപണം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ജെ.എൻ.യുവിലെ അഫ്സൽ ഗുരു അനുസ്മരണം, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എന്നിവയെക്കുറിച്ച് എൻെഎഎ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ അഭിഭാഷകനായ രഞ്ജന അഗ്നിഹോത്രിയാണ് ഹൈകോടതിയെ സമീപിച്ചത്.
അതേ സമയം സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനൈയ്യ കുമാറിന്റെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.
Discussion about this post