ലക്‌നൗ: ആൺസുഹൃത്തിനെ റസ്‌റ്റോറന്റിലേക്ക് വിളിച്ചുവരുത്തി മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. ഉത്തർപ്രദേശിലെ അലിഗഢിന് സമീപത്താണ് സംഭവം. വിവേക് എന്ന യുവാവിനാണ് പരിക്കേറ്റത്. സംഭവത്തിൽ വർഷയെന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചതിന് പ്രതികാരമായാണ് യുവതിയുടെ ആസിഡ് ആക്രമണം.
ആക്രമണത്തിന് പിന്നാലെ വിവേക് നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെട്ടെങ്കിലും സമീപത്തെ ആശുപത്രികളിലൊന്നിലും ഇയാൾ ചികിത്സ തേടിയതായി അറിവില്ല. വിവാഹമോചിതയായ യുവതി ഏറെക്കാലമായി വിവേകുമായി ബന്ധം സ്ഥാപിച്ച് വരികയായിരുന്നു. കഴിഞ്ഞ 12 വർഷമായി പലകാര്യങ്ങളും പറഞ്ഞൊഴിഞ്ഞ് വിവേക് വിവാഹം നീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. താൻ പറ്റിക്കപ്പെടുകയാണെന്ന് കണക്കുകൂട്ടിയ യുവതി, ഒരുമിച്ച് പുറത്ത് നിന്നും ഭക്ഷണം കഴിക്കാമെന്നും ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും പറഞ്ഞ് യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു.12 വർഷമായി ബന്ധത്തിൻ്റെ പേരിൽ യുവാവ് തന്നെ ബ്ലാക്‌മെയിലിംഗ് ചെയ്യുന്നതായും യുവതി ആരോപിച്ചു
യുവതിയാണ് ആദ്യം റെസ്റ്റോറന്റിലെത്തിയത്. യുവാവ് എത്തിയതോടെ ഇരുവരും ഭക്ഷണത്തിന് ഓർഡർ ചെയ്യുകയും അത് കഴിക്കുകയും ചെയ്തു. ഇതിന് ശേഷം ഇരുവരും സംസാരിച്ച് ഇരിക്കുന്നതിനിടെയാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്. ബാഗിൾ ഒളിപ്പിച്ചിരുന്ന ആഡിസ് കുപ്പി,യുവതി വിവേകിന്റെ മുഖത്തേക്ക് എറിയുകയായിരുന്നു.
സംഭവത്തിന് ദൃക്‌സാക്ഷികളായ റെസ്റ്റോറന്റ് ജീവനക്കാർ ഉടനെ പോലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.











Discussion about this post