തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സൂപ്രണ്ട് മാനസികമായി പീഡിപ്പിച്ചതിനു പിന്നാലെ ഹെഡ് നഴ്സ് കുഴഞ്ഞു വീണ സംഭവത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആരോപണം. പരാതി ഉയർന്ന സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡി.എം.ഒ) അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഓപ്പറേഷൻ തിയേറ്ററിൽ സംഭവം നേരിൽക്കണ്ട ജീവനക്കാരിൽ പലരെയും ഒഴിവാക്കിയാണ് മൊഴിയെടുക്കുന്നതെന്നാണ് നഴ്‌സുമാരുടെ സംഘടനാ ആരോപിക്കുന്നത് .
സംഭവം നടന്ന ദിവസം ഓപ്പറേഷൻ തിയേറ്രറിന് പുറത്ത് ജോലി ചെയ്തവരെയാണ് മൊഴി നൽകാനായി ഡി.എം.ഒയുടെ അടുത്തേക്ക് അയച്ചതെന്ന് മറ്റു ജീവനക്കാർ പറയുന്നു.സംഭവം നേരിൽ കണ്ടവരെ ഒഴിവാക്കി ആരോപണവിധേയരായ സൂപ്രണ്ട് ഡോ.ശാന്ത,ഡെപ്യൂട്ടി സൂപ്രണ്ട് സ്വപ്ന,ആർ.എം.ഒ ഡോ.ശ്രീകല എന്നിവരെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി കേരള ഗവ.നഴ്സസ് അസോസിയേഷനാണ് (കെ.ജി.എൻ.എ) ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അതിനിടെ കുഴഞ്ഞു വീണ ഹെഡ് നഴ്‌സിനെ സ്ഥലം മാറ്റാനും അധികൃതർ ആലോചിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.









Discussion about this post