തിരുവനന്തപുരം: സംസ്ഥനത്ത് മഴയുടെ ശക്തി കുറയുന്നു. ഇതേ തുടർന്ന് രണ്ട് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. ഇതിന് പകരം യെല്ലോ അലർട്ടാണ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ശക്തമായ മഴയുടെ സാഹചര്യത്തിൽ മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ മഴയുടെ ശക്തി കുറയുന്ന പശ്ചാത്തലത്തിൽ ഇത് പിൻവലിക്കുകയായിരുന്നു. അതേസമയം മറ്റ് ജില്ലകളിലെ മഴ മുന്നറിയിപ്പിൽ മാറ്റം ഇല്ല.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി കുറയും എന്നാണ് നിലവിലെ അറിയിപ്പ്. അതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. അലർട്ട് ഇല്ലെങ്കിലും മറ്റ് ജില്ലകളിലും മഴ ലഭിക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടി മിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ തീരമേഖലയിൽ റെഡ് അലർട്ട് ഏർപ്പെടുത്തിയിരിക്കുകയാണ്.
Discussion about this post