കണ്ണൂർ : സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പോലീസ്. ദിവ്യ ഇപ്പോഴും എവിടെയാണ് എന്നുള്ളത് ചോദ്യം ചിഹ്നമായി തന്നെ തുടരുകയാണ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം. പോലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല.
അതേസമയം ഇന്ന് ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. അഴിമതിക്കെതിരെ മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. പ്രസംഗത്തിൻറെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
എന്നാൽ ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. അഴിമതി ആരോപണം എ ഡി എമ്മിനെതിരെ നടത്തിയിട്ടില്ലെന് ദിവ്യ തന്നെ സൂചിപ്പിച്ച ഗംഗാധരൻ എന്ന വ്യക്തിയും മാദ്ധ്യമങ്ങളോട് പറഞ്ഞു. എ ഡി എം ഫയൽ വൈകിപ്പിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. കൂടാതെ പമ്പ് കേസിൽ സി പി ഐ ഇടപെട്ടതാണ് ദിവ്യയെ പ്രകോപിപ്പിച്ചതെന്ന പമ്പ് ഉടമ പ്രശാന്തന്റെ മൊഴിയും പുറത്ത് വന്നിരുന്നു. ഇതെല്ലാം ദിവ്യയുടെ വാദങ്ങളെല്ലാം ദുർബലമായിരിക്കുകയാണ്.
കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയല്ലാതെ പോലീസിന് വേറെ വഴിയില്ല.
Discussion about this post