കണ്ണൂർ: കണ്ണൂർ മുൻ എ ഡി എം ആയ നവീൻ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യക്കെതിരെ സംഘടനാ നടപടിയെടുക്കേണ്ടെന്ന് തീരുമാനവുമായി സി പി എം . കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തുന്നത് പരിഗണയിലില്ലെന്ന് സിപിഎം നേതൃത്വം ആണ് വ്യക്തമാക്കിയത്. അതേസമയം പി.പി.ദിവ്യയുടെ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സാങ്കേതിക നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണിത്.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പൊലീസിനോടും പ്രോസിക്യൂഷനോടും ഇന്ന് റിപ്പോർട്ട് ആവശ്യപ്പെടും. അതേസമയം ജില്ലാ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്നും കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് കെ സുധാകരൻ ഉൾപ്പെടുന്ന പ്രതിഷേധക്കാർ കോൺഗ്രസ് കണ്ണൂർ കളക്ടറേറ്റിലേക്ക് ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. തെറ്റുപറ്റി പോയി എന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ മൊഴി പുറത്ത് വന്നതിനെ തുടർന്നാണിത്.
കഴിഞ്ഞ ദിവസം കണ്ണൂർ കലക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി നവീൻ ബാബുവിന്റെ ഭാര്യ രംഗത്ത് വന്നിരുന്നു. കണ്ണൂര്‍ കലക്ടറുടെ വാക്കുകള്‍ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ലെന്നും . കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്ന ആളാണ് കലക്ടറെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കിയിരുന്നു .
Discussion about this post