പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ജയ്ഷ് ഇ മുഹമ്മദ് മേധാവി മസൂദ് അക്തറിനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് പാക്കിസ്ഥാന്‍ സുരക്ഷ ഉപദേഷ്ടാവ് സര്‍താസ് അസീസ് വെളിപ്പെടുത്തി. ജനുവരി 14 മുതല്‍ അസൂദിനെ കസ്റ്റഡിയിലെടപത്തിരുന്നു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക് ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍.
പത്താന്‍കോട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പങ്കുവച്ച തെളിവുകളില്‍ പാക്കിസ്ഥാന്‍ നടപടി എടുത്തില്ലെന്ന വിമര്‍ശനത്തെ സര്‍ദാസ് അസീസ് നിഷേധിച്ചു. ഇപ്പോള്‍ പുറത്ത് വന്നത് പ്രാഥമിക എഫ്‌ഐആര്‍ മാത്രമാണ്. അടുത്ത വിശദമായ എഫ്‌ഐആറില്‍ പേരുകള്‍ ഉള്‍പ്പെടുത്തും. ഇന്ത്യ നല്‍കിയ മൊബൈല്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു. ബാവല്‍പൂരിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമന്ദിരമായിരുന്നു നമ്പറിന്റെ ഉറവിടമെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിക്കപ്പുറത്താണ് ആക്രമണം നടന്നത്. സ്ഥലത്തെ തെളിവുകള്‍ എടുക്കാനാവാത്തത് പോലെ അന്വേഷണത്തിന് തടസ്സമാകുന്ന ഒരുപാട് ഘടകങ്ങളുണ്ട്. പ്രത്യേക അന്വേഷണസംഘം മൊബൈല്‍ നമ്പറുകളുടെ ഉറവിടം തേടുന്നുണ്ട്. ആക്രമണത്തിന് പിന്നിലുള്ള ചില ലിങ്കുകള്‍ ലഭിച്ചിട്ടുണ്ടെന്നും പാക് ഉപദേശകന്‍ പറഞ്ഞു. മുംബൈ ആക്രമണക്കേസിലെ പ്രതിയ ഹഡ്‌ലിയുടെ മൊഴി സംബന്ധിച്ച് പാക്കിസ്ഥാന് വേവലാതിയില്ല. അയാള്‍ ഒരു ഡബിള്‍ ഏജന്റാണെന്നും അയാളുടെ വാക്കുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്നും സര്‍ത്താസ് അസീസ് പറഞ്ഞു.
നേരത്തെ മസൂദ് അക്തര്‍ കസ്റ്റഡിയിലാണെന്ന് സ്ഥപീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു.
Discussion about this post