ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകാൻ കാരണം റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കേരളത്തിനുണ്ടായ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നരമാസത്തിന് ശേഷമാണ് കേരളം റിപ്പോര്‍ട്ട് നൽകിയത്. അതിനാലാണ് ദുരിതാശ്വാസം നീണ്ടു പോയത്. പ്രിയങ്കഗാന്ധിക്ക് നല്‍കിയ മറുപടിയായി ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. പുനര്‍നിര്‍മാണത്തിനായി 2219 കോടി വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തബാധിതരുടെ പുനരധിവാസം പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഉറപ്പുനല്‍കിയതാണെന്നും വീടുകളും, സ്കൂളുകളും റോഡുകളുമെല്ലാം നിര്‍മിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വന്‍വീഴ്ച വരുത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി . കേരളം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പ്രത്യേക സമിതിയെ കേന്ദ്രം നിയോഗിച്ചുവെന്നും പുനര്‍നിര്‍മാണത്തിനാവശ്യമായ കേന്ദ്രസഹായം അനുവദിക്കുന്നത് പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post