Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ സഹായിക്കാന്‍ ‘അഫ്സല്‍ ഗുരുവും ഇസ്രത്ത് ജഹാനും’

by Brave India Desk
Feb 27, 2016, 07:30 pm IST
in India
Share on FacebookTweetWhatsAppTelegram

afzal-guru-ishrat-jahan

വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ബിജെപിയ്ക്ക് വീണ് കിട്ടിയ മികച്ച വിഷയങ്ങളാണ് അഫ്‌സല്‍ ഗുരു, ഇസ്രത്ത് ജഹാന്‍ വിഷയങ്ങള്‍ എന്നാണ് പൊതുവെയുള്ള രാഷ്ട്രീയ വിലയിരുത്തല്‍. ഇതില്‍ അഫ്‌സല്‍ ഗുരു വിഷയത്തില്‍ പി ചിദംബരം നടത്തിയ പ്രസ്താവനയും. ജി.കെ പിള്ളയുടെ വെളിപ്പെടുത്തലും ബിജെപിയ്ക്ക് വലിയ തോതില്‍ രാഷ്ട്രീയമായി ഉപയോഗിക്കാനാകും.

Stories you may like

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

നിലവില്‍ അഫ്‌സല്‍ ഗുരു വിവാദം കത്തിപ്പടര്‍ന്ന പാര്‍ലമെന്റ് സെഷനില്‍ പ്രതിപക്ഷത്തിന് വലിയ തിരിച്ചടി നല്‍കിയ ആത്മവിശ്വാസത്തിലാണ് ബിജെപി. രോഹിത് വെമൂല വിഷയത്തില്‍ മന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടി പ്രസംഗം പ്രതിപക്ഷം എത്രയൊക്കെ വിമര്‍ശിച്ചാലും മനോഹരമായിരുന്നു. വാക്കുകളിലെ ചെറിയ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം വിഷയം വഴിത്തിരിച്ച് വിടാന്‍ ശ്രമിക്കുന്നത് അവര്‍ സംവാദത്തില്‍ പരാജയപ്പെട്ടത് കൊണ്ടാണെന്ന ധാരണ പരത്താനും ഇടയാക്കി.

സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് പുറത്ത് നടന്ന രണ്ട് സംഭവിവികാസങ്ങള്‍ ബിജെപിയ്ക്ക് ഏറ്റവും ഗുണം ചെയ്തു. ഒന്ന് അഫ്‌സല്‍ ഗുരു വിഷയത്തില്‍ മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായി പി ചിദംബരം നടത്തിയ പ്രസ്താവന. മറ്റൊന്ന് ഇഫ്രത്ത് ജഹാന്‍ കേസില്‍ മുന്‍ ആഭ്യന്തര സെക്രട്ടറി ജെ.കെ പിള്ള നടത്തിയ പ്രതികരണം.

വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിഷയം സജീവമായി കോണ്‍ഗ്രസിനെതിരെയും എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കെതിരെയും ഉയര്‍ത്തി കൊണ്ട് വരാന്‍ ബിജെപിയ്ക്ക് കഴിയും. അഫ്‌സല്‍ ഗുരുവിനെ പാര്‍ലമെന്റ് ആക്രമണത്തില്‍ പങ്കുണ്ടെന്നതില്‍ തനിക്ക് സംശയമുണ്ടെന്നായിരുന്നു പി ചിദംബരത്തിന്റെ പ്രസ്താവന. 2009ല്‍ ഇഫ്രത്ത് ജഹാന്റേത് വ്യാജ ഏറ്റുമുട്ടലെന്ന് വരുത്തി തീര്‍ക്കുന്ന എഫ്‌ഐആര്‍ സമര്‍പ്പിക്കേണ്ടി വന്നുവെന്നായിരുന്നു ജി.കെ പിള്ളയുടെ വാക്കുകള്‍. രണ്ട് പ്രസ്താവനകളും ഇന്നലെ പാര്‍ലമെന്റില്‍ മുഴങ്ങിയിരുന്നു.

യുപിഎ സര്‍ക്കാരിനെ വെട്ടിലാക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയമായ ഉപയോഗിക്കാനാവുമെന്നാണ് ബിജെപി നേതാക്കളുടെ കണക്കു കൂട്ടല്‍. വിഷയത്തില്‍ യുപിഎ സര്‍ക്കാരിനെ വെട്ടിലാക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ലേഖനം ഇന്നലെ വിതരണം ചെയതിരുന്നു.

”മോദിഫോബിയയുടെ ഇരകളായി മാറുകയായിരുന്നു ഐബി ഉദ്യോഗസ്ഥര്‍ പിന്നീട്. ഐബിയുടെ ഉന്നത ഉദ്യോഗസ്ഥരെയെല്ലാം വേട്ടയാടി. രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ രീതികള്‍ വരെ സിബിഐ ചോദിച്ചറിഞ്ഞു. രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ നിയമവശങ്ങളേപ്പറ്റിയും സിബിഐ ചോദ്യംചെയ്തു. ശേഖരിച്ച വിവരങ്ങളുടെ വിശ്വാസ്യതയെപ്പറ്റിയും ചോദ്യംചെയ്യലുണ്ടായിരുന്നു. ലഷ്‌കറിനെതിരെ ശേഖരിച്ച വിവരങ്ങള്‍ ഗുജറാത്ത് പോലീസിന് കൈമാറിയതിനെയും സിബിഐ ചോദ്യംചെയ്തു.

പാക്കിസ്ഥാനും ലഷ്‌കറെ തോയ്ബയുമാണ് ഇതെല്ലാം കണ്ട് ചിരിച്ചത്. അന്വേഷണ ഏജന്‍സികളുടെ തകര്‍ച്ചയ്ക്ക് ഇതെല്ലാം കാരണമാകുമെന്ന് ഡല്‍ഹി ഭരിച്ചവര്‍ തിരിച്ചറിഞ്ഞില്ല. രാജ്യത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കിയാലും ഗുജറാത്ത് സര്‍ക്കാരിനെ ഏതുവിധേനയും മോശക്കാരാക്കുക എന്നതു മാത്രമായിരുന്നു ഇസ്രത് ജഹാന്‍ കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദ്യേശം.”-ലേഖനം പറയുന്നു.

വിഷയം വലിയ തോതില്‍ തന്നെ ഏറ്റെടുക്കാനാണ് ബിജെപിയുടെ തീരുമാനം. ദേശിയതാ വിഷയത്തില്‍ ഈ പ്രസ്താവനകള്‍ സജീവമായി നിലനിര്‍ത്തനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. നരേന്ദ്രമോദിയ്‌ക്കെതിരെ അന്ന് മുതല്‍ തുടങ്ങിയ ്ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും നടക്കുന്നതെന്നാണ് ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്ന വിശദീകരണം.

Tags: afsal guruisrath jahan
ShareTweetSendShare

Latest stories from this section

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies