കൊച്ചി: കൊച്ചി പൊന്നുരുന്നി അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഭക്ഷ്യ വിഷബാധയിൽ ഗൂഢാലോചന സംശയിച്ച് കൗണ്‍സിലര്‍ നൽകിയ പരാതിയിലാണ് അന്വേഷണം. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികൾ കഴിച്ച ഉപ്പുമാവ് ഉണ്ടാക്കിയത് വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ്. ഈ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധന ഫലം നാളെ ലഭിച്ചേക്കും.
കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു. കുടിവെള്ളത്തിൽ നിന്നാണ് രോഗവ്യാപനമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വൃത്തി ഹീനമായ ടാങ്കിൽ നിന്ന് എടുത്ത വെള്ളമാണ് ഭക്ഷണം പാകം ചെയ്യാൻ വെള്ളം ഉപയോഗിച്ചതെന്ന് വ്യക്തമാണ്. തൊട്ടടുത്ത് മാലിന്യം കുമിഞ്ഞുകൂടിയ കനാലുണ്ട്.
സംഭവം നടന്നത് വ്യാഴാഴ്ച (ഡിസംബർ 19) എന്നാൽ ശനിയാഴ്ച (ഡിസംബർ 21) മാത്രമാണ് പുറത്തറിഞ്ഞത്. മൂന്ന് മാതാപിതാക്കൾക്കും രോഗം ബാധിച്ചതായാണ് റിപ്പോർട്ട്. ഇത് തങ്ങൾക്ക് മാത്രം ബാധിച്ച കാര്യമാണെന്ന് ഓരോ മാതാപിതാക്കളും കരുതിയതിനാലാണ് സംഭവം പുറത്തറിയാൻ വൈകിയതെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു.
കുറ്റകരമായ അനാസ്ഥയും, അശ്രദ്ധയുമാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിന്റെ പുറകിൽ ഉത്തരവാദികൾ ആയവർക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടാണ് പ്രദേശ വാസികളും കൗൺസിലറും ഇപ്പോൾ പോലീസ് അന്വേഷണം തേടിയിരിക്കുന്നത്.









Discussion about this post