അഹമ്മദാബാദ്; ഹിന്ദുപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് അഹമ്മദാബാദ് പോലീസ്യ അബ്ദുൾ മുബീൻ ഹമീദ് ഖാൻ എന്നയാളാണ് പത്ത് മാസം മുൻപ് യുവതിയെ തട്ടിക്കൊണ്ടുപോയതും വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതും. ഇയാൾ എച്ച്‌ഐവി പോസിറ്റീവാണെന്ന് പരിശോധനയിൽ നിന്ന് വ്യക്തമായി.
മദ്ധ്യപ്രദേശിൽ നിന്നുള്ള ഹിന്ദു പെൺകുട്ടിയെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. 2024 മാർച്ചിൽ അബ്ദുൾ മുബീൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തിൽ വ്യക്തമായി. 2024 മാർച്ച് 22 ന് സാഗിര ഷാഹിബാഗ് എന്ന സ്ഥലത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ പെൺകുട്ടി, അന്ന് രാത്രി 8 മണിയോടെ അപ്രത്യക്ഷയാവുകയായിരുന്നു. കുടുംബം യുവതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല, തുടർന്ന് അവർ പോലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.മൂന്ന് മാസത്തെ തുടർച്ചയായ അന്വേഷണത്തിന് ശേഷവും പെൺകുട്ടിയെക്കുറിച്ച് ഒരു വിവരവും ശേഖരിക്കാൻ പോലീസിന് കഴിഞ്ഞില്ല. തുടർന്ന് കേസ് അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിന്റെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിന് കൈമാറി
അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഗുജറാത്തിന് പുറത്തേക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. 2025 ഫെബ്രുവരിയിൽ, കാണാതായ പെൺകുട്ടിയും പ്രതിയായ അബ്ദുളും മദ്ധ്യപ്രദേശിലെ ബിജോറിയിലാണെന്ന് സൂചിപ്പിക്കുന്ന നിർണായക സൂചന അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഒരു പോലീസ് സംഘം സ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി, അബ്ദുളിനെ അറസ്റ്റ് ചെയ്തു. അബ്ദുൾ പെൺകുട്ടിയെ ബന്ദിയാക്കി,ലൈംഗികപീഡനം തുടർന്നു,ഭക്ഷണം പോലും നിഷേധിച്ചിരുന്നു. ബന്ധുക്കളുടെ സഹായത്തോടെ അയാൾ വീട് വാടകയ്ക്കെടുത്തിരുന്നു.പ്രതിക്ക് തന്റെ എച്ച്‌ഐവി പോസിറ്റീവ് അവസ്ഥയെക്കുറിച്ച് അറിയാമായിരുന്നുവെന്നും, എന്നാൽ മുമ്പ് ആറ് പെൺകുട്ടികളെ കൂടി ഇയാൾ സമാനരീതിയിൽ ചൂഷണം ചെയ്തതായും പോലീസ് വെളിപ്പെടുത്തി. എല്ലാ ഇരകളെയും കണ്ടെത്താൻ പോലീസ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, കണ്ടെത്തിക്കഴിഞ്ഞാൽ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.
Discussion about this post