അതിർത്തി കടന്നുള്ള വെടിവയ്പ്പിനും ഷെല്ലാക്രമണത്തിനും പൂർണ്ണ ശക്തിയോടെ മറുപടി നൽകാൻ സായുധ സേനകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തു നിന്ന് പാകിസ്താൻ തൊടുത്തുവിടുന്ന ഓരോ വെടിയുണ്ടയ്ക്കും ഇന്ത്യ ബോംബുകൾ ഉപയോഗിച്ച് മറുപടി നൽകണമെന്നുമാണ് തീരുമാനം.
അവർ വെടിവെച്ചാൽ ഞങ്ങൾ വെടിവയ്ക്കും, അവർ ആക്രമിച്ചാൽ ഞങ്ങൾ ആക്രമിക്കും., രാജ്യത്തിന് ആരുടെയും മധ്യസ്ഥത ആവശ്യമില്ലെന്നും ഒരേയൊരു പ്രശ്നം മാത്രമേ മുന്നിലുള്ളൂവെന്നും അത് പാക അധിനിവേശ കശ്മീർ (പിഒകെ) തിരിച്ചുവരവാണെന്നും കേന്ദ്രം കൂട്ടിച്ചേർത്തു’
കശ്മീരിനെക്കുറിച്ച് ഞങ്ങൾക്ക് വളരെ വ്യക്തമായ നിലപാടുണ്ട്, ഒരു കാര്യം മാത്രമേ അവശേഷിക്കുന്നുള്ളൂ – പാക് അധീന കശ്മീർ (പിഒകെ) തിരിച്ചുവരവ്. മറ്റൊന്നും സംസാരിക്കാനില്ല. തീവ്രവാദികളെ കൈമാറുന്നതിനെക്കുറിച്ച് അവർ സംസാരിച്ചാൽ, നമുക്ക് സംസാരിക്കാം. മറ്റൊരു വിഷയത്തിലും എനിക്ക് ഉദ്ദേശ്യമില്ല. ആരും മധ്യസ്ഥത വഹിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ആരും മധ്യസ്ഥത വഹിക്കേണ്ടതില്ലെന്നാണ് രാജ്യത്തിന്റെ നിലപാട്. മധ്യസ്ഥത വഹിക്കാനുള്ള വാഗ്ദാനത്തെ പാകിസ്താൻ പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് സ്വാഗതം ചെയ്യുകയും ട്രംപിന് അതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിന് നന്ദി പറയുകയും ചെയ്തിരുന്നു.
Discussion about this post