ന്യൂഡൽഹി : സിപി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി. എൻഡിഎ സ്ഥാനാർത്ഥിയായ സി പി രാധാകൃഷ്ണൻ 452 വോട്ടുകൾക്കാണ് വിജയിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡി ആയിരുന്നു പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥി. 300 വോട്ടുകൾ ആയിരുന്നു ബി സുദർശൻ റെഡ്ഡി നേടിയത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആണ് പോളിംഗ് നടന്നത്. വൈകുന്നേരം 5 മണിക്ക് പോളിംഗ് അവസാനിച്ചു. 752 വോട്ടുകളാണ് ആകെ രേഖപ്പെടുത്തിയത്. 15 വോട്ടുകൾ അസാധു ആയി. പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുമുള്ള വോട്ടുകളാണ് അസാധുവായതായി കരുതുന്നത്.
സി പി രാധാകൃഷ്ണൻ എന്ന ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്നതിനു മുൻപ് മഹാരാഷ്ട്ര ഗവർണർ ആയിരുന്നു. തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷൻ ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുതവണ ലോക്സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാജിവച്ചതോടെയാണ് പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2024 ജൂലൈ 31നാണ് അദ്ദേഹം മഹാരാഷ്ട്രയുടെ 24-ാമത്തെ ഗവർണറായി ചുമതല ഏറ്റിരുന്നത്. അതിനുമുൻപ് അദ്ദേഹം ജാർഖണ്ഡ് ഗവർണർ ആയിരുന്നു. നേരത്തെ തെലങ്കാന ഗവർണർ ആയും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പതിനാറാം വയസ്സു മുതൽ രാധാകൃഷ്ണൻ ആർ.എസ്.എസ് , ജനസംഘം എന്നീ സംഘടനകളിൽ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം.
Discussion about this post