ന്യൂഡൽഹി : അൽ ഫലാ യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. വഞ്ചന, സാമ്പത്തിക ക്രമക്കേടുകൾ എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ആണ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) പരാതിയുടെ അടിസ്ഥാനത്തിൽ ഫയൽ ചെയ്ത രണ്ട് എഫ്ഐആറുകളെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) നടപടി ആരംഭിച്ചിട്ടുണ്ട്.
സ്വകാര്യ സർവകലാശാലയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളും വഞ്ചനയും ആരോപിച്ച് ആണ് ക്രൈംബ്രാഞ്ച് കേസ് ഫയൽ ചെയ്തിട്ടുള്ളത്. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവ ആരോപണങ്ങളിൽ ഉൾപ്പെടുന്നു. സിദ്ദിഖിയുടെ അറസ്റ്റ് ഒരു വലിയ അന്വേഷണത്തിന്റെ ഭാഗമാണെന്നും ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റ് ചെയ്ത സിദ്ദിഖിയെ കോടതിയിൽ ഹാജരാക്കി. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചു.









Discussion about this post