കശ്മീരിനെച്ചൊല്ലി വീണ്ടും പ്രകോപനവുമായി എത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ്ഷെരീഫിന് ചുട്ട മറുപടിയുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നിലവിൽ പാകിസ്താന്റെകൈവശമുള്ള പ്രദേശങ്ങൾ പോലും കൃത്യമായി ഭരിക്കാനോ സംരക്ഷിക്കാനോ കഴിയാത്തവരാണോകശ്മീരിനെ സ്വപ്നം കാണുന്നതെന്ന് ഒമർ അബ്ദുള്ള പരിഹസിച്ചു.
“ഞങ്ങൾ പാകിസ്താന്റെ ഭാഗമാകുമെന്നാണോ അദ്ദേഹം പറയുന്നത്? സ്വന്തം കയ്യിലുള്ളത് പോലുംകൈകാര്യം ചെയ്യാൻ കഴിയാത്തവരാണ് അവർ. പിന്നെങ്ങനെയാണ് അവർ ഞങ്ങളെ നോക്കാൻപോകുന്നത്?”- ഒമർ അബ്ദുള്ള ചോദിച്ചു.
കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിലെ അസംബ്ലിയിൽ സംസാരിക്കവെയാണ് ഷെഹ്ബാസ്ഷെരീഫ് കശ്മീർ പാകിസ്താന്റെ ‘രക്തധമനി’യാണെന്നും എന്നെങ്കിലും ഒരുനാൾ കശ്മീർ പാകിസ്താന്റെ ഭാഗമാകുമെന്നും അവകാശപ്പെട്ടത്. പാകിസ്താൻ ആചരിക്കുന്ന ‘കശ്മീർഐക്യദാർഢ്യ ദിന’ത്തോടനുബന്ധിച്ചായിരുന്നു ഷെരീഫിന്റെ വിവാദ പരാമർശം.
സിന്ധു നദീജല കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. കരാർ മരവിപ്പിച്ചതിന്റെ ഗുണഫലങ്ങൾ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന പദ്ധതികളിൽ ഉടനടിപ്രതിഫലിക്കില്ലെങ്കിലും, വരും കാലത്ത് ജലവൈദ്യുത പദ്ധതികളുടെ വിപുലീകരണത്തിന് ഇത്ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. തുൽബുൽ നാവിഗേഷൻ പ്രോജക്റ്റ് അടക്കമുള്ളവയാഥാർത്ഥ്യമാകുന്നതോടെ വുളാർ തടാകത്തിലെ ജലനിരപ്പ് ഉയർത്താനും ഉറി ഉൾപ്പെടെയുള്ള പവർപ്രോജക്റ്റുകളിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.











Discussion about this post