പാർലമെന്റ് പരിസരത്ത് മാദ്ധ്യമപ്രർവർത്തകരോട് പ്രകോപിതനായി സംസാരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെയുള്ള അവകാശലംഘന നോട്ടീസിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച മാദ്ധ്യമങ്ങളോട് രാഹുൽ ഗാന്ധി ക്ഷുഭിതനായത്. “നിങ്ങൾ പൂർണ്ണമായും ബിജെപിയുടെ ജോലിക്കാരാണോ? അല്പമെങ്കിലും വസ്തുനിഷ്ഠമായി കാര്യങ്ങൾ കാണാൻ ശ്രമിക്കൂ. ഇത് ശരിക്കും ലജ്ജാകരമാണ്. സർക്കാരിന്റെ കോഡ് വേർഡുകൾ ഏറ്റുപിടിച്ച് വാർത്തകൾ നൽകുന്നത് ഈ രാജ്യത്തോട് നിങ്ങൾ ചെയ്യുന്ന ദ്രോഹമാണെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. ബിജെപി നൽകുന്ന കീവേർഡുകൾ അനുസരിച്ചാണ് മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും അദ്ദേഹത്തിന് ആജീവനാന്ത തിരഞ്ഞെടുപ്പ് വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭയിൽ സബ്സ്റ്റാന്റീവ് മോഷൻ അവതരിപ്പിച്ചു. വിദേശ ശക്തികളായ ജോർജ്ജ് സോറോസ് തുടങ്ങിയവരുടെ സഹായത്തോടെ രാഹുൽ ഗാന്ധി ഭാരതത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ദുബെ ആരോപിച്ചു. ഭാരതത്തിന്റെ പരമാധികാരത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് രാഹുൽ ഗാന്ധി പാർലമെന്റിനെ ഉപയോഗിക്കുന്നതെന്നും അദ്ദേഹത്തിന്റെ എംപി സ്ഥാനം ഉടൻ തെറിപ്പിക്കണമെന്നും ദുബെ ആവ ശ്യപ്പെട്ടു.
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിലൂടെ കേന്ദ്ര സർക്കാർ ‘ഭാരതമാതാവിനെ വിറ്റു’ എന്ന രാഹുൽ ഗാന്ധിയുടെ വിവാദ പ്രസംഗമാണ് പുതിയ പോർമുഖം തുറന്നത്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും കർഷക താല്പര്യങ്ങളും അമേരിക്കയ്ക്ക് അടിയറവ് വെച്ചുവെന്ന രാഹുലിന്റെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.












Discussion about this post