വിജയകരമായ ഒരു വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രശംസിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 2026 ലെ ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ‘ശരിയായ സ്ഥലം’ ഇന്ത്യ തന്നെയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ആഗോള കാര്യങ്ങളിൽ വളർന്നുവരുന്ന പങ്കു വഹിക്കുന്ന രാജ്യമായി ഇന്ത്യ മാറി എന്നും യു എൻ മേധാവി അഭിപ്രായപ്പെട്ടു.
2026 ലെ എഐ ഇംപാക്റ്റ് ഉച്ചകോടിക്ക് മുന്നോടിയായി യുഎൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. എ ഐ മനുഷ്യരാശിക്ക് സേവനമായി മാറേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും വികസിത രാജ്യങ്ങൾ മാത്രം നിയന്ത്രിക്കുന്നതോ ആഗോള സൂപ്പർ പവറുകൾ ആധിപത്യം പുലർത്തുന്നതോ ആയ ഒരു ഉപകരണമായി AI മാറരുത്. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളും ഈ ശക്തമായ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ പങ്കുവെക്കണം. ലോകമെമ്പാടുമുള്ള വികസനം, നവീകരണം, പുരോഗതി എന്നിവയെ പിന്തുണയ്ക്കുന്ന ഒരു സാർവത്രിക ഉപകരണമായി AI മാറണം എന്നും അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 16 മുതൽ 20 വരെയാണ് 2026 ലെ എഐ ഇംപാക്ട് ഉച്ചകോടി നടക്കുന്നത്. ന്യൂഡൽഹിയിൽ ആണ് ഈ വർഷത്തെ AI ഉച്ചകോടി നടക്കുന്നത്. ഗ്ലോബൽ സൗത്തിൽ വച്ച് നടക്കുന്ന ആദ്യ AI ഉച്ചകോടി കൂടിയാണിത്. ജനങ്ങൾ, ഗ്രഹം, പുരോഗതി എന്നീ മൂന്ന് പ്രധാന വിഷയങ്ങളിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, അഡോബ് സിഇഒ ശന്തനു നാരായൺ, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി എന്നിവരുൾപ്പെടെ ലോക നേതാക്കളും സാങ്കേതിക എക്സിക്യൂട്ടീവുകളും പങ്കെടുക്കുക്കും.









Discussion about this post