ന്യൂഡൽഹി : 10 സംസ്ഥാനങ്ങളിലായി ഒഴിവുവന്നിട്ടുള്ള 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 16 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച അറിയിച്ചു. നാമനിർദ്ദേശ പ്രക്രിയ ഫെബ്രുവരി 26 ന് ആരംഭിക്കും.
മഹാരാഷ്ട്രയിലെ ഏഴ് സീറ്റുകളിലേക്കും, പശ്ചിമ ബംഗാളിലും ബീഹാറിലും അഞ്ച് സീറ്റുകളിലേക്കും, ഒഡീഷയിലെ നാല് സീറ്റുകളിലേക്കും, തമിഴ്‌നാട്ടിലെ ആറ് സീറ്റുകളിലേക്കും, അസമിലെ മൂന്ന് സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നതാണ്. കൂടാതെ ഛത്തീസ്ഗഡ്, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങളിൽ രണ്ട് സീറ്റുകൾ വീതവും , ഹിമാചൽ പ്രദേശിലെ ഒരു സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കും.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഷെഡ്യൂൾ പ്രകാരം ഫെബ്രുവരി 26 ന് വിജ്ഞാപനം പുറപ്പെടുവിക്കും.
മാർച്ച് 5 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും, മാർച്ച് 6 ന് സൂക്ഷ്മപരിശോധന നടക്കും. മാർച്ച് 9 വരെ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാം.
മാർച്ച് 16 ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ വോട്ടെടുപ്പ് നടക്കും, വോട്ടെണ്ണലും മാർച്ച് 16 ന് നടക്കും. 2026 മാർച്ച് 20 ന് മുമ്പ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് പദ്ധതി.









Discussion about this post