ഇറാനെ ലക്ഷ്യമിട്ടുള്ള യുഎസ് സൈനിക നീക്കങ്ങൾക്ക് ബ്രിട്ടീഷ് മണ്ണിൽ ഇടമില്ലെന്ന് വ്യക്തമാക്കിയുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. സ്വിൻഡനടുത്തുള്ള ആർഎഎഫ് ഫെയർഫോർഡ് (RAF Fairford) വ്യോമതാവളം ഇറാനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്നഡോണൾഡ് ട്രംപിന്റെ ആവശ്യം ബ്രിട്ടൻ തള്ളിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ‘പ്രീ-എംപ്റ്റീവ്’ (മുൻകൂട്ടിയുള്ള) ആക്രമണ പദ്ധതിയിൽ നിന്ന് ബ്രിട്ടൻ വിട്ടുനിൽക്കുന്നത്. ഇതോടെ ട്രംപ്ഭരണകൂടവും ലേബർ പാർട്ടി നയിക്കുന്ന ബ്രിട്ടീഷ് സർക്കാരും തമ്മിലുള്ള ബന്ധം കൂടുതൽവഷളായി.
ബ്രിട്ടന്റെ ഈ തീരുമാനത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ഡോണൾഡ് ട്രംപ്, തന്റെസോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ബ്രിട്ടനെതിരെ ആഞ്ഞടിച്ചു. ചാഗോസ്ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് വിട്ടുകൊടുക്കാനുള്ള ബ്രിട്ടന്റെ നീക്കത്തെ ട്രംപ് ഇതിനോട്കൂട്ടിക്കെട്ടി രൂക്ഷമായി വിമർശിച്ചു. “ഭയങ്കരമായ തെറ്റ്” എന്നാണ് ട്രംപ് ഈ കരാറിനെവിശേഷിപ്പിച്ചത്. ഇറാനിലെ അപകടകാരിയായ ഭരണകൂടത്തെ ഇല്ലാതാക്കാൻ ഡീഗോ ഗാർഷ്യയുംആർഎഎഫ് ഫെയർഫോർഡും അമേരിക്കയ്ക്ക് അത്യാവശ്യമാണെന്നും അതിനാൽ ചാഗോസ്ദ്വീപുകൾ വിട്ടുകൊടുക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ചാഗോസ് കരാറിനുള്ള പിന്തുണ പിൻവലിച്ച ട്രംപ്, “ഡീഗോ ഗാർഷ്യ വിട്ടുകൊടുക്കരുത്” എന്ന്സ്റ്റാർമർ സർക്കാരിനോട് ആവശ്യപ്പെട്ടു.
നേരിട്ടുള്ള ആക്രമണത്തിൽ പങ്കാളികളാകുന്നത് അന്താരാഷ്ട്ര നിയമപ്രകാരംതിരിച്ചടിയുണ്ടാക്കുമെന്ന് യുകെയിലെ നിയമവിദഗ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2001-ന് ശേഷമുള്ള ബ്രിട്ടീഷ് നയം അനുസരിച്ച്, മറ്റൊരു രാജ്യത്തിന്റെ നിയമവിരുദ്ധ സൈനികനീക്കത്തിന് ബോധപൂർവം സഹായം നൽകുന്നത് വലിയ നിയമക്കുരുക്കിന് കാരണമാകും. മുൻപ്ഇറാനിയൻ ലക്ഷ്യങ്ങൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങളിലും പ്രതിരോധപരമായസഹായം മാത്രമാണ് ബ്രിട്ടൻ നൽകിയിരുന്നത്. എന്നാൽ ഇത്തവണ ട്രംപിന്റെ ആവശ്യം തള്ളിയത്ചാഗോസ് ദ്വീപ് കരാറിനെക്കൂടി ബാധിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്.
ഇന്ത്യൻ മഹാസമുദ്രത്തിലെ നിർണ്ണായക സൈനിക കേന്ദ്രമായ ഡീഗോ ഗാർഷ്യ കൈമാറുന്നത്പസഫിക്, മിഡിൽ ഈസ്റ്റ് മേഖലകളിലെ യുഎസ് നീക്കങ്ങളെ ബാധിക്കുമെന്നാണ് വാഷിംഗ്ടണിന്റെആശങ്ക. ഏകദേശം 35 ബില്യൺ പൗണ്ടിന്റെ ചാഗോസ് കരാർ ഇപ്പോൾ ട്രംപിന്റെ ഇടപെടലോടെവലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്.













Discussion about this post