പട്ന : വായു മലിനീകരണത്തിന് പ്രധാന കാരണങ്ങളിൽ ഒന്നായ വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ. വൈക്കോൽ കത്തിക്കൽ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസെടുക്കപ്പെട്ടിട്ടുള്ള കർഷകരുടെ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും തടയാൻ സർക്കാർ തീരുമാനിച്ചു. ഇതുവരെ 1807 കർഷകർക്കെതിരെ നടപടി സ്വീകരിച്ചതായി ബീഹാർ സർക്കാർ വ്യക്തമാക്കി.
വൈക്കോൽ കത്തിക്കലിനും വായുമലിനീകരണത്തിനും എതിരായ സർക്കാരിന്റെ ബോധവൽക്കരണങ്ങളും നിർദ്ദേശങ്ങളും ഫലം കാണാതെ വന്നതോടെയാണ് കർശന നടപടിയിലേക്ക് നീങ്ങാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2025-26 ൽ വൈക്കോൽ കത്തിച്ചതിന് ബീഹാറിലെ 1,807 കർഷകരുടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചതായി കൃഷി വകുപ്പ് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിവിധ കാർഷിക പദ്ധതികൾ പ്രകാരം കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്നതാണ് ഡിബിടി. വായു മലിനീകരണം തടയുന്നതിനും മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുന്നത് തടയുന്നതിനുമായി വൈക്കോൽ കത്തിക്കുന്നത് സംസ്ഥാന സർക്കാർ പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് ബിഹാർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും വ്യക്തമാക്കി.











Discussion about this post