ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി (86) കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ്ഖമേനി കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു.
ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി നടന്ന മിസൈൽആക്രമണത്തിലാണ് ഇറാന്റെ പരന്മോന്നത നേതാവ് കൊല്ലപ്പെട്ടത്. ഖമേനിയുടെമരണത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖമേനിയുടെ മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പ്രഖ്യാപിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ (Operation Epic Fury) എന്ന സൈനിക നീക്കത്തിലൂടെയാണ് ഇറാനെതിരെ ഈ കടന്നാക്രമണംനടത്തിയത്. ഇറാന്റെ മിസൈൽ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആക്രമണംഒടുവിൽ ഭരണകൂടത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലേക്ക് മാറുകയായിരുന്നു. ഖമേനിയുടെവധത്തിന് പിന്നാലെ രാജ്യത്തിന്റെ അധികാരം താൽക്കാലികമായി നിയന്ത്രിക്കാൻ പ്രസിഡന്റ് മസൂദ്പെസെഷ്കിയാൻ, ജുഡീഷ്യറി മേധാവി, പാർലമെന്റ് സ്പീക്കർ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിരൂപീകരിച്ചു. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവിൽഉടലെടുത്തിരിക്കുന്നത്.
ഖമേനിയുടെ വധത്തിന് പകരമായി ‘ക്രഷിങ് റെസ്പോൺസ്’ (Crushing Response) നൽകുമെന്ന്ഇറാൻ വിപ്ലവ ഗാർഡ് (IRGC) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി യുഎഇ, ബഹ്‌റൈൻ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ നടത്തി. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്സമീപം നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഗൾഫ് മേഖലയിലെ മിക്കരാജ്യങ്ങളും തങ്ങളുടെ വ്യോമപാതകൾ അടച്ചു. വിദേശ രാജ്യങ്ങൾ പൗരന്മാർക്ക് അതീവ ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളെയും യുദ്ധസാഹചര്യം ബാധിച്ചിട്ടുണ്ട്.
1989 മുതൽ ഇറാന്റെ പരമാധികാരിയായിരുന്ന ഖമേനിയുടെ മരണം പശ്ചിമേഷ്യയിൽ വലിയരാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.








