നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (ബാലൻ ഷാ) നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് അന്താരാഷ്ട്രതലത്തിൽ ചർച്ചയാകുന്നു. കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെഅട്ടിമറിച്ചുകൊണ്ട് നടന്ന ജിൻ-സീ (GenZ) പ്രക്ഷോഭങ്ങൾക്ക് പിന്നാലെ അധികാരത്തിലെത്തിയബാലൻ ഷാ, തന്റെ പോസ്റ്റിലൂടെ ഒരിക്കൽ കൂടി നേപ്പാൾ രാഷ്ട്രീയത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
പോസ്റ്റിൽ അശ്ലീല പദപ്രയോഗങ്ങൾ ഉൾപ്പെടെ നടത്തിക്കൊണ്ടാണ് നേപ്പാളിലെ പ്രധാന രാഷ്ട്രീയപാർട്ടികൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. അയൽരാജ്യമായ ഇന്ത്യയെയും ചൈനയെയുംഅമേരിക്കയെയും ഒരുപോലെ ലക്ഷ്യം വെച്ചായിരുന്നു ഷായുടെ രോഷപ്രകടനം. “നിങ്ങളെല്ലാവരുംഒത്തുപിടിച്ചാലും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല” എന്ന അഹങ്കാരസ്വരത്തിലുള്ള വാക്കുകൾവെറും മുപ്പത് മിനിറ്റ് മാത്രമാണ് ഫേസ്ബുക്കിൽ നിലനിന്നതെങ്കിലും, അതിനോടകം തന്നെപതിനായിരക്കണക്കിന് ആളുകൾ ഇത് ഷെയർ ചെയ്യുകയും സ്ക്രീൻഷോട്ടുകൾ വൈറലാവുകയുംചെയ്തു.
ബാലൻ ഷായുടെ ഈ നിലപാട് ഇന്ത്യയും നേപ്പാളും തമ്മിലുള്ള പരമ്പരാഗതമായ ‘റോട്ടി-ബേട്ടി’ (ഭക്ഷണവും വിവാഹബന്ധവും) ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് ഇപ്പോൾനയതന്ത്ര വിദഗ്ധർ പങ്കുവെക്കുന്നത്. സാംസ്കാരികമായും സാമ്പത്തികമായും ഇന്ത്യയുമായിനൂറ്റാണ്ടുകളായി പുലർത്തുന്ന ആത്മബന്ധത്തെ വെല്ലുവിളിക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയരീതികൾ.
ഒരു വശത്ത് ചൈനയുടെ സ്വാധീനത്തെ എതിർക്കുമ്പോഴും മറുവശത്ത് ഇന്ത്യയുമായുള്ള നയതന്ത്രമര്യാദകൾ ലംഘിക്കുന്നത് നേപ്പാളിന്റെ വിദേശനയത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിലൂടെ യുവതലമുറയുടെ പിന്തുണ നേടിയെടുത്ത ബാലൻ ഷാ, വൻശക്തിരാജ്യങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നത് മേഖലയിലെ സമാധാനാന്തരീക്ഷത്തെയും ഇന്ത്യയുടെസുരക്ഷാ താൽപ്പര്യങ്ങളെയും എങ്ങനെ ബാധിക്കുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. നയതന്ത്രതലത്തിലുള്ള ചർച്ചകൾക്ക് പകരം സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം പ്രകോപനപരമായനീക്കങ്ങൾ കാഠ്മണ്ഡുവിലെ രാഷ്ട്രീയ അസ്ഥിരത വർദ്ധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു











