ലോകവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതിഇറാൻ സ്ഥാനപതിയുടെ നിർണ്ണായക പ്രഖ്യാപനം. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ആഗോളകപ്പൽ ഗതാഗതം കടുത്ത ഭീഷണി നേരിടുമ്പോൾ, ഭാരതീയ കപ്പലുകൾക്ക് സുരക്ഷിത പാതഒരുക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യ തങ്ങളുടെ ഉറ്റ സുഹൃത്താണെന്നും വരുംമണിക്കൂറുകളിൽ തന്നെ ഇതിന്റെ ഗുണഫലങ്ങൾ ദൃശ്യമാകുമെന്നും ഇന്ത്യയിലെ ഇറാൻഅംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ വിദേശനയവും സമുദ്രസുരക്ഷാ മേഖലയിൽ ഇന്ത്യനടത്തുന്ന ഇടപെടലുകളും ഇറാൻ അടക്കമുള്ള അയൽരാജ്യങ്ങളെ ഇന്ത്യയോട് കൂടുതൽഅടുപ്പിച്ചിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘർഷം കനക്കുമ്പോൾ, ഇന്ത്യയുടെദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന രീതിയിലുള്ള ഈ ഉറപ്പ് ഓരോ ഭാരതീയനുംഅഭിമാനകരമാണ്.
ഇന്ത്യയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും സാംസ്കാരിക പൈതൃകത്തെയുംഅടിവരയിടുന്നതായിരുന്നു സ്ഥാനപതിയുടെ വാക്കുകൾ. മേഖലയിൽ ഇരുരാജ്യങ്ങൾക്കുംപൊതുവായ താൽപ്പര്യങ്ങളുണ്ടെന്നും വരും മണിക്കൂറുകളിൽ ഇതിന്റെ കൂടുതൽ വ്യക്തതയുള്ളവാർത്തകൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സമുദ്ര സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്തനിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. ആഗോള വിപണിയിലേക്ക് എണ്ണയും മറ്റ് അവശ്യവസ്തുക്കളുംഎത്തുന്ന ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കും. എന്നാൽ, അവിടെപ്പോലും ഇന്ത്യയെ പിണക്കാൻ ആരും തയ്യാറല്ലെന്നത് ശ്രദ്ധേയമാണ്. മോദിസർക്കാരിന്റെ കീഴിൽ ഇന്ത്യയുടെ അന്താരാഷ്ട്ര സ്വീകാര്യത വർധിച്ചതും, ‘വിശ്വഗുരു’ എന്നനിലയിലേക്ക് ഭാരതം വളരുന്നതും ശത്രുക്കളെപ്പോലും പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് ഹോർമുസ് വഴി സുരക്ഷിതമായികടന്നുപോകാൻ സാധിക്കുമെന്നത് വിപണിക്കും വലിയ ആശ്വാസമാണ് പകരുന്നത്.









