കേരളം പതിനാറാം നിയമസഭയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പോളിങ് ബൂത്തുകളിൽജനസാഗരം. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ചപോളിംഗാണ് രേഖപ്പെടുത്തുന്നത്. രാവിലെ പത്തരയോടെ തന്നെ പോളിങ് ശതമാനം 20.02 കടന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എസ്ഐആർ (Special Intensive Revision) ഇഫക്ട്പ്രകടമാണെന്നും പോളിങ് ശതമാനം ചരിത്രത്തിലാദ്യമായി 80 ശതമാനത്തിന്മുകളിൽഎത്തുമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആകെ 2.71 കോടി വോട്ടർമാരാണ് ഇത്തവണ ജനവിധി നിശ്ചയിക്കുന്നത്. രാവിലെ ഏഴ് മണിക്ക്വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പലയിടങ്ങളിലും വലിയ വോട്ടർമാരുടെ നിരരൂപപ്പെട്ടിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പോളിങ് ശതമാനത്തിലെഈ വർധനവ് എല്ലാ മുന്നണികളെയും ഒരുപോലെ ഉറ്റുനോക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
പ്രമുഖ നേതാക്കളെല്ലാം വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തും, പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറവൂരും വോട്ട്രേഖപ്പെടുത്തി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ എന്നിവരും തങ്ങളുടെ പോളിങ് സ്റ്റേഷനുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി. സിനിമാതാരം മോഹൻലാൽ കൊച്ചിയിൽ വോട്ട് ചെയ്യാനെത്തി.
883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 23 ദിവസം നീണ്ടുനിന്ന ആവേശകരമായപ്രചാരണത്തിനൊടുവിലാണ് സംസ്ഥാനം ഇന്ന് പോളിങ് ബൂത്തിലെത്തിയത്. വോട്ടർ പട്ടികപുതുക്കിയപ്പോൾ (SIR) ഉൾപ്പെട്ട യുവവോട്ടർമാരുടെ വലിയ പങ്കാളിത്തം പോളിങ് ശതമാനംഉയർത്തുന്നതിൽ നിർണ്ണായകമായിട്ടുണ്ട്. വോട്ടെടുപ്പ് സുഗമമാക്കാൻ വൻ സുരക്ഷാസജ്ജീകരണങ്ങളാണ് പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷംപോളിങ് ശതമാനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.









