ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന മാതൃശക്തിക്ക് നിയമനിർമ്മാണ സഭകളിൽ അർഹമായപ്രാതിനിധ്യം ഉറപ്പാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ വിപ്ലവകരമായ നീക്കത്തിന്ലോക്സഭയിൽ തിരിച്ചടി. 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ തന്നെ സ്ത്രീകൾക്ക് 33 ശതമാനംസംവരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലാണ് പ്രതിപക്ഷപാർട്ടികളുടെ കടുംപിടുത്തം കാരണം പരാജയപ്പെട്ടത്. ബില്ല് പരാജയപ്പെട്ട സാഹചര്യത്തിൽ, ഇതിന്റെആവശ്യകതയെയും ലക്ഷ്യങ്ങളെയും കുറിച്ച് കൃത്യമായ വിശദീകരണവുമായി കേന്ദ്ര സർക്കാർ പതിവ്ചോദ്യോത്തരങ്ങൾ (FAQs) പുറത്തിറക്കി. രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തംഉറപ്പാക്കാനുള്ള സർക്കാരിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷംഅട്ടിമറിച്ചുവെന്ന വികാരമാണ് ഇതോടെ ശക്തമാകുന്നത്.
ഏപ്രിൽ 16-ന് അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലും അനുബന്ധ നിയമങ്ങളുംസ്ത്രീ ശാക്തീകരണ ചരിത്രത്തിലെ നാഴികക്കല്ലാകേണ്ടതായിരുന്നു. നിലവിലെ ‘നാരീശക്തി വന്ദൻഅധിനിയം’ അനുസരിച്ച്, സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനും ശേഷമേ സംവരണംനടപ്പിലാക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ സെൻസസ് നടപടികൾ വൈകുന്നത് സ്ത്രീകളുടെഅവകാശം നിഷേധിക്കാൻ കാരണമാകുമെന്ന് തിരിച്ചറിഞ്ഞ മോദി സർക്കാർ, ആ നിബന്ധനഒഴിവാക്കി 2029-ൽ തന്നെ സംവരണം പ്രാബല്യത്തിൽ വരുത്താനാണ് ശ്രമിച്ചത്. ഭാരതീയസ്ത്രീകൾക്ക് നൽകിയ വാഗ്ദാനം പ പാലിക്കാൻ സർക്കാർ കാണിച്ച ഈ ആർജ്ജവത്തെയാണ്കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ നിര എതിർത്തത്. വോട്ടെടുപ്പിൽ 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. ഭരണഘടനാഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബില്ല് പാസാകാതെപോയത്.
ബംഗാളിലെ ‘മഹാ ജംഗിൾ രാജിനെ’ സ്ത്രീകൾ വെല്ലുവിളിക്കുമെന്ന് ഭയന്നാണ് തൃണമൂൽകോൺഗ്രസ് ബില്ലിനെ എതിർത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വിമർശിച്ചിരുന്നു. ഭാരതത്തിന്റെ പാരമ്പര്യത്തിലും സംസ്കാരത്തിലും സ്ത്രീകൾക്ക് നൽകുന്ന ഉന്നതമായ സ്ഥാനംനിയമസഭകളിലും പാർലമെന്റിലും ഉറപ്പാക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിന് തുരങ്കംവെക്കുന്നതിലൂടെ പ്രതിപക്ഷം തങ്ങളുടെ സ്ത്രീവിരുദ്ധ നിലപാടാണ് ഒരിക്കൽ കൂടിവ്യക്തമാക്കിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മാതൃശക്തിയെ അപമാനിച്ചവർക്ക്ഭാരതത്തിലെ ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും, സ്ത്രീ ശാക്തീകരണത്തിനായുള്ളപോരാട്ടം കേന്ദ്ര സർക്കാർ തുടരുമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. ദേശീയതാല്പര്യത്തേക്കാൾ രാഷ്ട്രീയ താല്പര്യത്തിന് മുൻഗണന നൽകുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണ്ഈ FAQ പുറത്തിറക്കിയതിലൂടെ ജനമധ്യത്തിൽ വെളിപ്പെട്ടിരിക്കുന്നത്.









