ഐപിഎൽ 2026-ന്റെ ആവേശപ്പോരാട്ടങ്ങൾ അവസാനിക്കുന്നതിന് പിന്നാലെ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരം നിശ്ചയിച്ച ബിസിസിഐ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും. മെയ് 31-ന് ഐപിഎൽ ഫൈനൽ നടക്കുമ്പോൾ വെറും അഞ്ച് ദിവസത്തെ ഇടവേളയിൽ ജൂൺ 6-ന് ടെസ്റ്റ് മത്സരം തുടങ്ങുന്നതാണ് ടീം മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്. താരങ്ങളുടെ ജോലിഭാരം വർദ്ധിപ്പിക്കുന്ന ഇത്തരം ഷെഡ്യൂളുകൾക്കെതിരെ ഇരുവരും രംഗത്തെത്തിക്കഴിഞ്ഞു.
താരങ്ങൾക്ക് മതിയായ വിശ്രമം നൽകാതെ തുടർച്ചയായി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ ഗംഭീറും ഗില്ലും നേരത്തെയും ശബ്ദമുയർത്തിയിട്ടുണ്ട്. ഐപിഎല്ലിൽ രണ്ട് മാസത്തോളം നീളുന്ന കടുത്ത പോരാട്ടങ്ങൾക്ക് ശേഷം ടെസ്റ്റ് ഫോർമാറ്റിലേക്ക് മാറാൻ താരങ്ങൾക്ക് സമയം ലഭിക്കില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ ഇല്ലാത്ത മത്സരമായതിനാൽ ഇതിൽ റിസ്ക് എടുക്കേണ്ടതില്ലെന്നാണ് ഇവരുടെ പക്ഷം.
താരങ്ങളുടെ പരിക്കിനുള്ള സാധ്യത കണക്കിലെടുത്ത് സീനിയർ കളിക്കാർക്ക് വിശ്രമം നൽകാൻ സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നുണ്ട്. , ജസ്പ്രീത് ബുംറ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, എന്നിവർക്ക് വിശ്രമം നൽകിയേക്കും. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനവും ശ്രീലങ്ക, ന്യൂസിലാൻഡ് എന്നിവർക്കെതിരായ നിർണ്ണായക ടെസ്റ്റ്/ഏകദിന മത്സരങ്ങളും.
സീനിയർ താരങ്ങൾ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ യുവതാരങ്ങളെ അഫ്ഗാനിസ്ഥാനെതിരെ അണിനിരത്താനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതിയുടെ നീക്കം. ഗുർനൂർ ബ്രാർ, മാനവ് സുതാർ, ആക്വിബ് നബി, ദേവ്ദത്ത് പടിക്കൽ, തുടങ്ങിയ താരങ്ങൾക്ക് അവസരം കിട്ടും.












