ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെ കൂറ്റൻ സ്കോർ നേടിയിട്ടും തോൽവി വഴങ്ങേണ്ടി വന്നതിൽ ഡൽഹി ക്യാപിറ്റൽസ് ഡയറക്ടർ വേണുഗോപാൽ റാവു അതൃപ്തി രേഖപ്പെടുത്തി. ടീമിന്റെ ഫീൽഡിംഗിലെ പിഴവുകളാണ് പരാജയത്തിന് കാരണമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെ കൂറ്റൻ സ്കോർ നേടിയിട്ടും തോൽവി വഴങ്ങേണ്ടി വന്നതിൽ ഡൽഹി ക്യാപിറ്റൽസ് ഡയറക്ടർ വേണുഗോപാൽ റാവു അതൃപ്തി രേഖപ്പെടുത്തി. ടീമിന്റെ ഫീൽഡിംഗിലെ പിഴവുകളാണ് പരാജയത്തിന് കാരണമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.” രണ്ട് ക്യാച്ചുകളല്ല, ഞങ്ങൾ ഇന്ന് ഏകദേശം ആറ് ക്യാച്ചുകളാണ് കളഞ്ഞത്. നിർണ്ണായക സമയത്ത് ക്യാച്ചുകൾ കൈവിട്ടാൽ ഇത്തരം മത്സരങ്ങൾ ജയിക്കാനാകില്ല. പഞ്ചാബ് താരങ്ങളായ പ്രഭ്‌സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ എന്നിവർക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ഡൽഹിക്ക് സാധിച്ചില്ല. ക്യാച്ചുകൾ കൈവിട്ടാൽ കൂറ്റൻ സ്കോറുകൾ പോലും പ്രതിരോധിക്കാൻ കഴിയില്ല.” പരിശീലകൻ താരങ്ങളോട് പറഞ്ഞു.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും അഭിഷേക് ശർമ്മയുടെ ക്യാച്ച് രണ്ട് തവണ വിട്ടുകളഞ്ഞ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. മത്സരത്തിനിടെ പരിക്കേറ്റ പേസർ ലുങ്കി എൻഗിഡിയുടെ അഭാവം ടീമിനെ കാര്യമായി ബാധിച്ചു. മൂന്നാം ഓവറിൽ ബൗണ്ടറിക്ക് സമീപം ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ തല നിലത്തിടിച്ചാണ് ദക്ഷിണാഫ്രിക്കൻ താരത്തിന് പരിക്കേറ്റത്. എൻഗിഡിയുടെ നാല് ഓവറുകൾ മറ്റ് ബൗളർമാർക്ക് വീതിച്ചു നൽകേണ്ടി വന്നത് കളിയിൽ വലിയ വ്യത്യാസമുണ്ടാക്കിയെന്ന് റാവു പറഞ്ഞു. താരം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പരാജയപ്പെട്ടെങ്കിലും അവിശ്വസനീയമായ പ്രകടനം നടത്തിയ കെ.എൽ. രാഹുലിനെ വേണുഗോപാൽ റാവു അഭിനന്ദിച്ചു. 152 റൺസുമായി പുറത്താകാതെ നിന്ന രാഹുൽ, ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് സ്വന്തമാക്കിയത്.











