ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സഞ്ജു സാംസൺ 5000 റൺസ് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി. എന്നാൽ ഈ ചരിത്ര നേട്ടത്തിനിടയിലും ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയ്‌ക്കെതിരെയുള്ള സഞ്ജുവിന്റെ മോശം കണക്കുകൾ ആരാധകരെ ആശങ്കപ്പെടുത്തുന്നു. ടി20 ക്രിക്കറ്റിൽ സഞ്ജുവിനെതിരെ റബാഡ പൂർണ്ണ ആധിപത്യം പുലർത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ടി20 ക്രിക്കറ്റിൽ സഞ്ജു സാംസണും കാഗിസോ റബാഡയും നേർക്കുനേർ വന്നപ്പോഴുള്ള കണക്കുകൾ പരിശോധിച്ചാൽ ദക്ഷിണാഫ്രിക്കൻ പേസർക്ക് വ്യക്തമായ ആധിപത്യമുള്ളതായി കാണാം. ഇരുവരും അഞ്ച് ഇന്നിംഗ്‌സുകളിലാണ് ഇതുവരെ മുഖാമുഖം വന്നത്. ഇതിൽ 28 പന്തുകൾ നേരിട്ട സഞ്ജുവിന് വെറും 37 റൺസ് മാത്രമാണ് നേടാനായത്. മൂന്ന് തവണയാണ് സഞ്ജുവിനെ പുറത്താക്കാൻ റബാഡയ്ക്ക് സാധിച്ചത്. റബാഡയ്‌ക്കെതിരെ വെറും 12.33 എന്ന കുറഞ്ഞ ശരാശരി മാത്രമുള്ള സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 132.14 ആണ്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സഞ്ജുവിനെ പിടിച്ചുകെട്ടാൻ റബാഡയ്ക്ക് കൃത്യമായി സാധിക്കുന്നുണ്ടെന്നാണ്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ ഐപിഎൽ കരിയറിലെ 5000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു. എന്നാൽ മത്സരത്തിൽ 15 പന്തുകളിൽ നിന്ന് 11 റൺസ് മാത്രമെടുത്ത് സഞ്ജുവിന് പുറത്താകേണ്ടി വന്നു. സഞ്ജുവിന്റെ മികവിൽ ഈ സീസണിൽ കുതിച്ച ചെന്നൈ അയാളുടെ വികട നഷ്ടമായതിന് പിന്നാലെ 13 ഓവറിൽ 66 – 4 എന്ന നിലയിലാണ്. താരം പോയാൽ ചെന്നൈ ഇല്ല എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.












