ലോകക്രമത്തിൽ ഭാരതത്തിന്റെ കരുത്ത് വിളിച്ചോതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറുദിവസത്തെ യാത്രയ്ക്ക് ഇന്ന് തുടക്കമാകുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് സുപ്രധാന രാഷ്ട്രങ്ങളിലേക്കാണ്പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ആഗോള രാഷ്ട്രീയ സാഹചര്യം കലുഷിതമായിരിക്കെ, ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഉഭയകക്ഷി ബന്ധം പുതിയഉയരങ്ങളിലെത്തിക്കാനുമാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നത്.
വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന പ്രധാനമന്ത്രിയുടെ ആദ്യ ലക്ഷ്യസ്ഥാനംഭാരതത്തിന്റെ വിശ്വസ്ത സുഹൃത്തായ യുഎഇയാണ്.
പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ മോദിയുടെ അബുദാബി സന്ദർശനംഅതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻസയീദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ആഗോള വിപണിയിലെ എണ്ണവിലവർദ്ധനവും ഊർജ്ജ പ്രതിസന്ധിയും ചർച്ചകളിൽ പ്രധാന വിഷയമാകും. ഭാരതത്തിന്റെ ഊർജ്ജസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യാ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽശക്തിപ്പെടുത്താനും ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം സഹായിക്കും. 45 ലക്ഷത്തോളം വരുന്ന പ്രവാസി ഭാരതീയരുടെ ക്ഷേമവും സന്ദർശനത്തിൽ ചർച്ചയാകും.
യുഎഇക്ക് ശേഷം മെയ് 15 മുതൽ 17 വരെ നെതർലൻഡ്‌സിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ ക്ഷണപ്രകാരം നടത്തുന്ന ഈ സന്ദർശനത്തിൽ വിൻഹെംഅലക്സാണ്ടർ രാജാവുമായും മാക്സിമ രാജ്ഞിയുമായും മോദി കൂടിക്കാഴ്ച നടത്തും. തുടർന്ന്മെയ് 17-18 തീയതികളിൽ സ്വീഡനിലും 18-19 തീയതികളിൽ നോർവേയിലുമായി നോർഡിക്രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കും.
മെയ് 19-ന് ഇറ്റലിയിലെത്തുന്ന മോദി അവിടെ ഉന്നതതല ചർച്ചകൾ പൂർത്തിയാക്കി 20-ന് മടങ്ങും. ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ സ്വാധീനം ഉറപ്പിക്കുന്ന ഈ യാത്ര, മോദി സർക്കാരിന്റെകരുത്തുറ്റ വിദേശനയത്തിന്റെ വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ആഗോളപ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും അന്താരാഷ്ട്ര പദവിയും ഉയർത്താൻഈ സന്ദർശനം വഴിതെളിക്കുമെന്ന് ഉറപ്പാണ്.










