ദി ഹേഗ്: പതിനൊന്നാം നൂറ്റാണ്ടിലെ ചോളരാജവംശത്തിന്റെ ചരിത്രരേഖകളായ അപൂർവ്വചെമ്പേടുകൾ (ചോള പ്ലേറ്റ്സ്) ഇന്ത്യക്ക് കൈമാറി നെതർലൻഡ്‌സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെനെതർലൻഡ്‌സ് സന്ദർശനത്തിനിടെ ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ സാന്നിധ്യത്തിൽ നടന്നഔദ്യോഗിക ചടങ്ങിലാണ് ഈ ചരിത്രപരമായ കൈമാറ്റം നടന്നത്. നെതർലൻഡ്‌സിലെ ലൈഡൻസർവകലാശാലാ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ഈ വിലമതിക്കാനാവാത്ത പൈതൃകവസ്തുക്കൾതിരികെ ലഭിക്കുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഎക്സിൽ കുറിച്ചു. ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള സാംസ്കാരികവും നയതന്ത്രപരവുമായബന്ധം കൂടുതൽ ദൃഢമാക്കുന്നതാണ് ഈ നടപടി.
നെതർലൻഡ്‌സിൽ ‘ലൈഡൻ പ്ലേറ്റ്സ്’ എന്നും ഇന്ത്യയിൽ ‘ആനൈമംഗലം ചെമ്പേടുകൾ’ എന്നുംഅറിയപ്പെടുന്ന ഇവ തമിഴ് പൈതൃകത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ്. മഹാനായരാജരാജ ചോളൻ ഒന്നാമൻ തമിഴ്‌നാട്ടിലെ നാഗപട്ടണത്തുള്ള ബുദ്ധവിഹാരത്തിന് ഗ്രാമങ്ങളിൽനിന്നുള്ള നികുതി വരുമാനം നൽകാം എന്ന് നൽകിയ വാഗ്ദാനം, മകൻ രാജേന്ദ്ര ചോളൻ ഒന്നാമൻഔദ്യോഗികമായി ചെമ്പേടുകളിൽ രേഖപ്പെടുത്തിയതാണ് ഇത്.ആകെ 21 വലിയ പേജുകളും 3 ചെറിയ പേജുകളുമടങ്ങുന്ന ഇതിന് ഏകദേശം 30 കിലോഗ്രാം തൂക്കമുണ്ട്. ചോള രാജവംശത്തിന്റെരാജകീയ മുദ്രയുള്ള വെങ്കല വളയത്താൽ കോർത്ത നിലയിലുള്ള ഈ ചെമ്പേടുകളിൽ തമിഴ്, സംസ്കൃതം ഭാഷകളിലാണ് വിവരങ്ങൾ കൊത്തിവെച്ചിട്ടുള്ളത്. ചോളന്മാരുടെ സാംസ്കാരികഔന്നത്യത്തിന്റെയും കടൽ കടന്നുള്ള വാണിജ്യ-സൗഹൃദ ബന്ധങ്ങളുടെയും ജീവിക്കുന്ന തെളിവാണ്ഈ രേഖകൾ.
തമിഴ് ചരിത്ര നോവലായ ‘പൊന്നിയിൻ സെൽവനി’ൽ പോലും പരാമർശിക്കപ്പെടുന്ന ഈചെമ്പേടുകൾ 1700-കളിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് മിഷണറിപ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെത്തിയ ഫ്ലോറൻഷ്യസ് കാമ്പർ എന്നയാളാണ്നെതർലൻഡ്‌സിലേക്ക് കടത്തിയത്. പിന്നീട് 1862-ൽ ഇത് ലൈഡൻ സർവകലാശാലയ്ക്ക്കൈമാറുകയായിരുന്നു. കഴിഞ്ഞ 14 വർഷമായി (2012 മുതൽ) ഈ പൈതൃക സമ്പത്ത് തിരികെലഭിക്കാൻ ഇന്ത്യ നയതന്ത്ര ശ്രമങ്ങൾ നടത്തിവരികയായിരുന്നു. യുനെസ്കോയുടെ ഇടപെടലിനെതുടർന്ന് 2023 ഒക്ടോബറിൽ ഇന്ത്യയുടെ അവകാശവാദം അംഗീകരിക്കപ്പെടുകയും, ഡച്ച് സർക്കാർപുതിയ കൊളോണിയൽ പുരാവസ്തു നയം പ്രഖ്യാപിച്ചതോടെ കൈമാറ്റത്തിന്വഴിതെളിയുകയുമായിരുന്നു. യുഎഇ സന്ദർശനത്തിന് ശേഷം നെതർലൻഡ്‌സിലെത്തിയപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് രാജ്യങ്ങളുടെ യൂറോപ്യൻ പര്യടനത്തിലെ ഏറ്റവുംശ്രദ്ധേയമായ അധ്യായമായി ഈ സാംസ്കാരിക വീണ്ടെടുപ്പ് മാറി. നെതർലൻഡ്‌സ് പര്യടനംപൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിക്കും.









