മൂന്ന് ദിവസത്തെ ചരിത്രപ്രധാനമായ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിൽ എത്തിച്ചേർന്നു. സെയ്ഷെൽസിന്റെ ദേശീയദിനത്തോടനുബന്ധിച്ചുള്ള സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായാണ് ഇന്ത്യൻപ്രധാനമന്ത്രി രാജ്യത്തെത്തിയത്.
സെയ്ഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക് സെയ്ഷെൽസ്പ്രസിഡന്റ് ഡോ. പാട്രിക് ഹെർമെയിന്റെ നേതൃത്വത്തിൽ ഉന്നതതല പ്രതിനിധി സംഘം ചേർന്ന്അതീവ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. വിമാനത്താവളത്തിന് പുറത്ത് ‘മോദി മോദി’ വിളികളുമായി തടിച്ചുകൂടിയ വലിയൊരു വിഭാഗം ഇന്ത്യൻ വംശജർ പ്രധാനമന്ത്രിയെ ത്രിവർണ്ണപതാകയേന്തി ആവേശത്തോടെ വരവേറ്റു. ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയശേഷമാണ് പ്രധാനമന്ത്രി ഔദ്യോഗിക പരിപാടികളിലേക്ക് കടന്നത്.
വിമാനത്താവളത്തിലെ സ്വീകരണ ചടങ്ങുകൾക്ക് ശേഷം സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക്ഹെർമെയിനൊപ്പം ഒരേ കാറിലാണ് മോദി വിക്ടോറിയയിലെ ദേശീയ ബൊട്ടാണിക്കൽ ഗാർഡൻസന്ദർശിക്കാൻ യാത്രതിരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴംവ്യക്തമാക്കുന്നതായിരുന്നു ഈ യാത്ര. ബൊട്ടാണിക്കൽ ഗാർഡനിൽ വെച്ച് ഇരുനേതാക്കളും ചേർന്ന്ഒന്നിച്ച് വൃക്ഷത്തൈ നടുകയും ചെയ്തു. സന്ദർശനത്തിന്റെ ഭാഗമായി സെയ്ഷെൽസ് കോസ്റ്റ്ഗാർഡിന് ഇന്ത്യ നിർമ്മിത അതിവേഗ പട്രോളിംഗ് ബോട്ടുകളും മറ്റ് പ്രതിരോധ സഹായങ്ങളുംകൈമാറുമെന്നാണ് സൂചന. പശ്ചിമ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷയിലുംതന്ത്രപ്രധാനമായ പങ്കാളിത്തത്തിലും സെയ്ഷെൽസ് ഇന്ത്യയ്ക്ക് ഏറെ നിർണായകമായ രാജ്യമാണ്.
ഈ സന്ദർശനത്തിന്റെ ഏറ്റവും വലിയ സവിശേഷത സെയ്ഷെൽസ് ദേശീയ അസംബ്ലിയെ(പാർലമെന്റ്) അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗമാണ്. ഇന്ത്യൻസമയം നാളെ വൈകിട്ട് നാലിനാണ് മോദി പാർലമെന്റിൽ സംസാരിക്കുക. അതിന് മുന്നോടിയായിസ്റ്റേറ്റ് ഹൗസിൽ വെച്ച് പ്രസിഡന്റ് പാട്രിക് ഹെർമെയിനുമായി അദ്ദേഹം പ്രത്യേക ഉഭയകക്ഷി ചർച്ചകൾനടത്തും. പ്രതിരോധം, സമുദ്ര സുരക്ഷ, വ്യാപാരം, സാമ്പത്തികം തുടങ്ങിയ മേഖലകളിലെസുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതിനുശേഷം സെയ്ഷെൽസിലെ ഇന്ത്യൻ സമൂഹം ഒരുക്കുന്ന പ്രത്യേക സ്വീകരണ ചടങ്ങിലുംമോദി പങ്കെടുക്കും. രാത്രി റോച്ച് കെയ്മാനിലെ സ്റ്റാർ ലിനൈറ്റിൽ നടക്കുന്ന സെയ്ഷെൽസ് ദേശീയദിനത്തിന്റെ സുവർണ്ണ ജൂബിലി പരേഡിൽ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. മൂന്ന് ദിവസത്തെസന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ചയാകും മോദി ഇന്ത്യയിലേക്ക് മടങ്ങുക. അടുത്തയാഴ്ചഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദർശനംനടത്തുന്നുണ്ട്.












