Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

by Brave India Desk
Jul 3, 2026, 04:24 pm IST
in India, International
Share on FacebookTweetWhatsAppTelegram

‘പാകിസ്താൻ പരാജയപ്പെട്ട ഒരു രാജ്യമാണ്, അവിടുത്തെ രാഷ്ട്രീയക്കാർ വെറും സമയനഷ്ടം മാത്രമാണ്.’ മുതിർന്ന സിംഗപ്പൂർ നയതന്ത്രജ്ഞനും സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ബിഹലാരി കൗസികന്റെ ഈ വാക്കുകൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാകിസ്താൻ നേരിടുന്ന ആഭ്യന്തര തകർച്ചയെക്കുറിച്ചുള്ള ഒരു ആഗോള കോൺഫറൻസിലെ ചർച്ചയ്ക്കിടെ, 1991-ൽ നടന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഓഫീസിൽ നിന്നുണ്ടായ അങ്ങേയറ്റം ലജ്ജാകരമായ ഒരു അനുഭവവും അദ്ദേഹം തുറന്നുപറഞ്ഞു. അക്കാലത്ത് സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന കൗസികനായിരുന്നു ഭീകരരുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയ സംഘത്തിലുണ്ടായിരുന്നത്.

1991 മാർച്ച് 26-നാണ് മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസിന്റെ SQ117 വിമാനം നാല് പാകിസ്താനി ഭീകരർ തട്ടിക്കൊണ്ടുപോയത്. 114 യാത്രക്കാരും 11 ജീവനക്കാരുമായി വിമാനം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ ഇറക്കി. അന്ന് പാകിസ്താനിൽ നവാസ് ഷെരീഫ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിലും, തടവിലാക്കപ്പെട്ട തങ്ങളുടെ ചില കൂട്ടാളികളെ മോചിപ്പിക്കുന്നതിനായി അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ബേനസീർ ഭൂട്ടോയുമായി സംസാരിക്കണമെന്നതായിരുന്നു ഭീകരരുടെ പ്രധാന ആവശ്യം. ഭീകരർക്ക് വിമാനം നിയന്ത്രിക്കാൻ വലിയ അറിവുണ്ടായിരുന്നില്ലെന്നും വിമാനത്താവളങ്ങളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾക്കായി മാറ്റിവെക്കുന്ന കൃത്യമായ സ്ഥലത്തുതന്നെ അവർ വിമാനം നിർത്തിത്തന്നത് തങ്ങൾക്ക് സഹായകരമായെന്നും കൗസികൻ ഓർക്കുന്നു.

Stories you may like

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാകാം കരാർ; പാകിസ്ഥാന്റെ യുദ്ധ ഭീഷണിക്ക് ഭാരതത്തിന്റെ തകർപ്പൻ മറുപടി; സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

ഭീകരരുടെ ആവശ്യം പരിഗണിച്ച് ബേനസീർ ഭൂട്ടോയുമായി ബന്ധപ്പെടാൻ സിംഗപ്പൂർ സംഘം അടിയന്തര ശ്രമം ആരംഭിച്ചു. അന്ന് അവർ കുടുംബത്തോടൊപ്പം സിന്ധ് പ്രവിശ്യയിലാണെന്ന് മനസ്സിലാക്കിയ കൗസികൻ, പാക് ഹൈക്കമ്മീഷണറുടെ സഹായത്തോടെ പുലർച്ചെ മൂന്ന് മണിക്ക് ബേനസീറിന്റെ വസതിയിലെ നമ്പറിലേക്ക് വിളിച്ചു. സിംഗപ്പൂർ സംഘത്തിൽ ആർക്കും ഉർദു അറിയാത്തതിനാൽ കടുത്ത പ്രയത്നത്തിനൊടുവിലാണ് ഫോൺ എടുത്ത ഇംഗ്ലീഷ് അറിയാവുന്ന ഒരു ജീവനക്കാരനോട് സംസാരിക്കാൻ കഴിഞ്ഞത്. വിമാനത്തിലെ 114 യാത്രക്കാരുടെ ജീവൻ അപകടത്തിലാണെന്നും ഭീകരർ ബേനസീർ ഭൂട്ടോയുമായി സംസാരിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നുമുള്ള അതീവ ഗുരുതരമായ സാഹചര്യം വിവരിച്ചപ്പോൾ, “മാഡം ഇപ്പോൾ ഉറങ്ങുകയാണ്, അവരെ ശല്യപ്പെടുത്താൻ കഴിയില്ല” എന്ന അലസമായ മറുപടിയാണ് അവിടെനിന്ന് ലഭിച്ചത്. ഈ മറുപടി കേട്ടയുടൻ താൻ ഫോൺ കട്ട് ചെയ്തതായി കൗസികൻ വെളിപ്പെടുത്തി.

തുടർന്ന് ഭീകരരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ സിംഗപ്പൂർ കമാൻഡോകൾ വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറുകയും നാല് പാക് ഭീകരരെയും വെടിവെച്ചുകൊല്ലുകയുമായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തെത്തി. പാകിസ്താനിലെ ഫ്യൂഡൽ ചിന്താഗതിയുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും തെളിവാണ് ഈ സംഭവമെന്ന് കൗസികൻ ചൂണ്ടിക്കാട്ടി. ആണവായുധങ്ങൾ കൈവശമുള്ളതു കൊണ്ട് മാത്രമാണ് ലോകരാജ്യങ്ങൾ ഇപ്പോഴും പാകിസ്താനെ ശ്രദ്ധിക്കുന്നത്. അതുകൂടി ഇല്ലായിരുന്നെങ്കിൽ ലോകത്ത് ആരും പാകിസ്താനെ തിരിഞ്ഞുപോലും നോക്കില്ലായിരുന്നു. സാമ്പത്തിക ദുർഭരണവും ജിഹാദി ഗ്രൂപ്പുകളെ വളർത്തുന്നതുമാണ് പാകിസ്താന്റെ തകർച്ചയ്ക്ക് കാരണം. അമേരിക്കയുമായി അവർ ചില നയതന്ത്ര നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും അവിടുത്തെ ജനങ്ങളുടെ വിശപ്പ് മാറാൻ പോകുന്നില്ലെന്നും കൗസികൻ കടുത്ത ഭാഷയിൽ വിമർശിച്ചു.

Tags: Madam Is Sleeping
ShareTweetSendShare

Latest stories from this section

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

വിഭജനകാലത്ത് ഭാരതത്തിലേക്ക് വന്നവർ അഭയാർത്ഥികളല്ല, മാതൃഭൂമിക്കും ധർമ്മത്തിനും വേണ്ടി പോരാടിയ യോദ്ധാക്കൾ”: ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

വേരിഫൈഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കാന്‍ ഫീഡ്; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

 99 രൂപയ്ക്ക് കുട്ടികളുടെ അശ്ലീല വീഡിയോ; ഇന്ത്യയിൽ പണം വാങ്ങി പ്രമോഷൻ നൽകി ഇൻസ്റ്റഗ്രാം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ബിബിസി

മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി വൻ ആയുധക്കരാർ; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ

മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി വൻ ആയുധക്കരാർ; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ

കടൽക്കൊള്ളക്കാരുടെ തകർത്തെറിഞ്ഞ്  ഇന്ത്യൻ നേവി ; കപ്പലിനെ വളഞ്ഞ് അക്രമികൾ, മിന്നൽ വേഗത്തിൽ പാഞ്ഞെത്തി കമാൻഡോകൾ

കടൽക്കൊള്ളക്കാരുടെ തകർത്തെറിഞ്ഞ്  ഇന്ത്യൻ നേവി ; കപ്പലിനെ വളഞ്ഞ് അക്രമികൾ, മിന്നൽ വേഗത്തിൽ പാഞ്ഞെത്തി കമാൻഡോകൾ

Latest News

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാകാം കരാർ; പാകിസ്ഥാന്റെ യുദ്ധ ഭീഷണിക്ക് ഭാരതത്തിന്റെ തകർപ്പൻ മറുപടി; സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാകാം കരാർ; പാകിസ്ഥാന്റെ യുദ്ധ ഭീഷണിക്ക് ഭാരതത്തിന്റെ തകർപ്പൻ മറുപടി; സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല

ദിലീഷ് പോത്തൻ-ശ്യാം കൂട്ടുകെട്ടിൽ മോഹൻലാൽ, വരുന്നു ‘നെടുങ്കണ്ടം മിറാക്കിൾ’; ബോക്‌സ് ഓഫീസ് ഇളക്കിമറിക്കാൻ വമ്പൻ പ്രോജക്ട്

ദിലീഷ് പോത്തൻ-ശ്യാം കൂട്ടുകെട്ടിൽ മോഹൻലാൽ, വരുന്നു ‘നെടുങ്കണ്ടം മിറാക്കിൾ’; ബോക്‌സ് ഓഫീസ് ഇളക്കിമറിക്കാൻ വമ്പൻ പ്രോജക്ട്

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

വിഭജനകാലത്ത് ഭാരതത്തിലേക്ക് വന്നവർ അഭയാർത്ഥികളല്ല, മാതൃഭൂമിക്കും ധർമ്മത്തിനും വേണ്ടി പോരാടിയ യോദ്ധാക്കൾ”: ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

പാകിസ്ഥാന്റെ നെഞ്ചുതകർത്ത യുവിയുടെ ഇരട്ട പ്രഹരം; മൊഹാലിയിൽ അഞ്ച് ബൗളർമാരും ചേർന്ന് ഒരുക്കിയ ഇന്ത്യൻ ചക്രവ്യൂഹം

പാകിസ്ഥാന്റെ നെഞ്ചുതകർത്ത യുവിയുടെ ഇരട്ട പ്രഹരം; മൊഹാലിയിൽ അഞ്ച് ബൗളർമാരും ചേർന്ന് ഒരുക്കിയ ഇന്ത്യൻ ചക്രവ്യൂഹം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies