പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസ് രാജ്യം പരമോന്നത ബഹുമതി നൽകി ആദരിച്ചതിനെ പരിഹസിച്ച പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് റിപ്പോർട്ടുകൾ. ഖ്വാജ ആസിഫിന്റെ മാനസിക നില തെറ്റിയതാണെന്ന കാര്യം പരസ്യമായ രഹസ്യമാണെന്നാണ് അഭ്യൂഹം.. കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ഇത്തരം വിഡ്ഢിത്തങ്ങൾ വിളിച്ചുപറയുന്ന ഒരാളെ പ്രതിരോധ മന്ത്രിയായി നിയമിച്ച പാക് നേതൃത്വത്തിന്റെ നിലവാരമില്ലായ്മയാണ് ഇതിലൂടെ തെളിയുന്നതെന്നും കുറ്റപ്പെടുത്തൽ ഉയരുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സീഷെൽസ് സന്ദർശനത്തിനിടെ അവിടുത്തെ സർക്കാർ നൽകി ആദരിച്ച ‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ (Guardian of the Blue Horizon) എന്ന വിശിഷ്ട പദവിയുടെ യോഗ്യതയെ ചോദ്യം ചെയ്ത് ഖ്വാജ ആസിഫ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പരിസ്ഥിതി സംരക്ഷണത്തിനും വികസ്വര ചെറുദ്വീപ് രാഷ്ട്രങ്ങളുടെ പുരോഗതിക്കും മോദി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സീഷെൽസ് സർക്കാർ തങ്ങളുടെ ദേശീയ പുരസ്കാര സംവിധാനം പരിഷ്കരിച്ച ശേഷമുള്ള ആദ്യത്തെ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത വെല്ലുവിളികൾ നേരിടുന്ന ലോകരാഷ്ട്രങ്ങൾക്കായി മോദി ഈ പുരസ്കാരം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ പാക് മന്ത്രി രംഗത്തെത്തിയത് അസൂയയും വിദ്വേഷവും കൊണ്ടാണെന്നാണ് വിമർശനം ഉയരുന്നത്. പ്രതിരോധ മന്ത്രിയെന്ന പദവിയിലിരിക്കുന്ന ഖ്വാജ ആസിഫിന് കൃത്യമായ ഒരു ജോലിയുമില്ലെന്നും, തനിക്ക് അറിവില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് സമയം കളയുകയാണെന്നും വിമർശനം ഉയരുന്നുണ്ട്.
ഖ്വാജ ആസിഫിന് ‘ഭ്രാന്താണെന്ന്’ മറ്റ് അയൽരാജ്യങ്ങളും മുൻപ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് വിമർശകർ ഓർമ്മിപ്പിച്ചു. കഴിഞ്ഞ വർഷം നവംബറിൽ അഫ്ഗാനിസ്ഥാനെതിരെ ആക്രമണം നടത്തുമെന്ന് ഖ്വാജ ആസിഫ് ഭീഷണി മുഴക്കിയപ്പോൾ താലിബാൻ ഭരണകൂടം ഇതിന് സമാനമായ രീതിയിലാണ് പ്രതികരിച്ചത്. ആസിഫ് ഒരു ‘മാനസിക രോഗി’ ആണെന്നായിരുന്നു അഫ്ഗാൻ അതിർത്തി-ഗോത്രകാര്യ മന്ത്രി നൂറുള്ള നൂറി അന്ന് പരസ്യമായി പരിഹസിച്ചത്.
ഇന്ത്യയോടും ബംഗ്ലാദേശിനോടും യുദ്ധം തോറ്റ പാകിസ്ഥാന്റെ ചരിത്രവും റഷ്യയെയും അമേരിക്കയെയും ബ്രിട്ടനെയും തുരത്തിയ അഫ്ഗാനിസ്ഥാന്റെ ചരിത്രവും തമ്മിൽ താരതമ്യം ചെയ്ത് നോക്കാൻ അന്ന് താലിബാൻ പാകിസ്ഥാനെ വെല്ലുവിളിച്ചിരുന്നു. സ്വന്തം അയൽരാജ്യങ്ങളിൽ നിന്നെല്ലാം ഒരേപോലെ ഇത്തരം വിമർശനങ്ങൾ നേരിടുന്ന പാക് മന്ത്രിയുടെ പുതിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകൾക്കും ഇന്ത്യക്കാരുടെ കടുത്ത അമർഷത്തിനും കാരണമായിരിക്കുകയാണ്.








