ഭാരതത്തിന്റെ പരമാധികാരത്തിന് നേരെ വിരൽ ചൂണ്ടാൻ നോക്കിയ പാകിസ്താന് രാജ്യാന്തരവേദികളിൽ വീണ്ടും വൻ തിരിച്ചടിയും നാണക്കേടും. സിന്ധുനദീജല വിതരണക്കരാറുമായി(ഇൻഡസ് വാട്ടർ ട്രീറ്റി) ബന്ധപ്പെട്ട് ഇന്ത്യയെ രാജ്യാന്തര കോടതിയിൽ വലിച്ചിഴയ്ക്കാൻ ശ്രമിച്ചപാക്കിസ്ഥാൻ, ഒടുവിൽ സ്വന്തം കുഴിയിൽ സ്വയം വീണ അവസ്ഥയിലാണ്. നെതർലൻഡ്‌സിലെ ഹേഗ്ആസ്ഥാനമായുള്ള പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനെ (പിസിഎ) സമീപിച്ച് ഇന്ത്യയ്‌ക്കെതിരെനിയമനടപടിക്ക് തുനിഞ്ഞ ഇസ്ലാമാബാദിന്, ഇപ്പോൾ തങ്ങളുടെ കോടതിച്ചെലവ് മാത്രമല്ല, ഇന്ത്യഅടയ്‌ക്കേണ്ടിയിരുന്ന വിഹിതം കൂടി സ്വന്തം പോക്കറ്റിൽ നിന്ന് കെട്ടിവയ്‌ക്കേണ്ടിവന്നിരിക്കുകയാണ്.
ഭാരതത്തിന്റെ ശക്തമായ നയതന്ത്ര നിലപാടിന് മുന്നിൽ കോടികൾ ഒഴുക്കി പാകിസ്താൻ സ്വയംപരിഹാസ്യരായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനോടുള്ളനയം ഭാരതം കടുപ്പിച്ചിരുന്നു. “വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല” എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രഖ്യാപനത്തോടെ സിന്ധുനദീജല കരാറിലെ നടപടികൾ ഇന്ത്യതാൽക്കാലികമായി നിർത്തിവെച്ചു (Abeyance). അതിർത്തി കടന്നുള്ള ഭീകരവാദം പൂർണ്ണമായിഅവസാനിപ്പിക്കാതെ യാതൊരു ചർച്ചയ്ക്കുമില്ലെന്ന കർശന നിലപാടാണ് ന്യൂഡൽഹി സ്വീകരിച്ചത്.
സൈനികമായ തിരിച്ചടിയേക്കാൾ വലിയ ആഘാതമാണ് ഇത് പാക്കിസ്ഥാന് സമ്മാനിച്ചത്. ജലംമുട്ടിയതോടെ കൃഷിയും സമ്പദ്‌വ്യവസ്ഥയും തകർന്നടിഞ്ഞ പാകിസ്താൻ, ഇന്ത്യയുടെ കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളെ മുൻനിർത്തി ഭാരതത്തെ സമ്മർദ്ദത്തിലാക്കാൻ രാജ്യാന്തരകോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ, ഈ കോടതി നടപടികൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ഹർജി പൂർണ്ണമായുംബഹിഷ്കരിച്ചു. തർക്കങ്ങൾ പരിഹരിക്കാൻ കരാറിൽ വ്യവസ്ഥയുള്ള നിഷ്പക്ഷ സമിതിക്ക് (Neutral Expert) മുന്നിലാണ് വിഷയം വരേണ്ടതെന്നും അല്ലാതെ കോടതിയിലല്ലെന്നുമാണ് ഇന്ത്യയുടെനിലപാട്.
ഭാരതം കോടതി നടപടികളിൽ നിന്ന് വിട്ടുനിന്നതോടെ, നിയമപ്രകാരം കേസ് മുന്നോട്ട്കൊണ്ടുപോകാൻ കോടതി ആവശ്യപ്പെട്ട മുഴുവൻ തുകയും പാകിസ്താൻ തന്നെ ഒടുക്കേണ്ടി വന്നു. ഏകദേശം ആറ് ലക്ഷത്തിലധികം യുഎസ് ഡോളറാണ് (ഏകദേശം 5 കോടിയിലധികം രൂപ) പാകിസ്താന് ഇതിനോടകം ചെലവായത്. ഇന്ത്യ വിട്ടുനിന്നതോടെ കേസ് കൊണ്ട് ഒരുപ്രയോജനവുമില്ലാതെ വരികയും, ഒടുവിൽ ഇന്ത്യയുടെ കോടതി ഫീസ് കൂടി കെട്ടിവെച്ച് നാണംകെട്ട്പിന്മാറേണ്ട അവസ്ഥയിലാണ് പാക്കിസ്ഥാൻ ഇപ്പോൾ എത്തിനിൽക്കുന്നത്. ഭാരതത്തിന്റെ ദേശീയസുരക്ഷയ്ക്കും അഭിമാനത്തിനും മുന്നിൽ പാക്കിസ്ഥാന്റെ കുതന്ത്രങ്ങൾ ഒരിക്കൽ കൂടിപരാജയപ്പെടുന്ന കാഴ്ചയ്ക്കാണ് ആഗോള സമൂഹം സാക്ഷ്യം വഹിക്കുന്നത്.









