ഭീകരവാദികളുടെ കൂടാരമായ പാകിസ്താനിൽ സൈന്യവും കടുത്ത ഇസ്ലാമിസ്റ്റുകളും തമ്മിലുള്ളആഭ്യന്തരപ്പോര് പുതിയ തലത്തിലേക്ക്. പാക് സൈന്യത്തിന്റെ സർവ്വാധിപത്യത്തെയുംഭരണത്തിലുള്ള നഗ്നമായ ഇടപെടലുകളെയും പരസ്യമായി വെല്ലുവിളിച്ച് രാജ്യത്തെ പ്രമുഖപ്രോ-താലിബാൻ രാഷ്ട്രീയ നേതാവും ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (JUI-F) തലവനുമായ മൗലാനഫസലുർ റഹ്മാൻ രംഗത്തെത്തി. പാകിസ്റ്റാന്റെ സർവ്വ സൈന്യാധിപനും ഫീൽഡ് മാർഷലുമായഅസിം മുനീറിനെ നേരിട്ട് ലക്ഷ്യമിട്ടാണ് മൗലാനയുടെ കടുത്ത പ്രഹരം.
ബാക്ക് സ്റ്റേജിലിരുന്ന് രാഷ്ട്രീയം കളിക്കാതെ, ധൈര്യമുണ്ടെങ്കിൽ പട്ടാള യൂണിഫോം അഴിച്ചുവെച്ച്ജനവിധി തേടാൻ അസിം മുനീറിനെ മൗലാന പരസ്യമായി വെല്ലുവിളിച്ചു.
“നിങ്ങൾക്ക് രാഷ്ട്രീയം കളിക്കണമെന്നുണ്ടെങ്കിൽ ആ യൂണിഫോം അഴിച്ചുവെച്ച് ഇങ്ങോട്ട് വരൂ; എന്നിട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ. അപ്പോൾ കാണാം യൂണിഫോമിട്ടവർക്ക് ജനങ്ങൾ എത്ര വോട്ട്തരുമെന്ന്!”- പാക്കിസ്ഥാനെ വിറപ്പിക്കുന്ന സൈനിക നേതൃത്വത്തിന് നേരെ വിരൽ ചൂണ്ടി മൗലാനതുറന്നടിച്ചു.
തങ്ങളുടെ ചോരയും നീരുമായ നികുതിപ്പണം വാങ്ങി ശമ്പളം പറ്റുന്ന സൈന്യം ജനങ്ങളോട്സ്വന്തമായി മിലിഷ്യ രൂപീകരിച്ച് ഭീകരരോട് പോരാടാൻ പറയുന്നത് ലജ്ജാകരമാണെന്നും മൗലാനകുറ്റപ്പെടുത്തി. കടുത്ത താലിബാൻ അനുകൂല നിലപാടുകളും ശരീഅത്ത് നിയമവാദവുമുള്ളമൗലാന ഫസലുർ റഹ്മാൻ, മുൻപ് ഇമ്രാൻ ഖാൻ സർക്കാരിനെ താഴെയിറക്കാൻ അസിം മുനീറിന്വഴിവിട്ട സഹായങ്ങൾ നൽകിയ വ്യക്തിയാണ്. എന്നാൽ 2025-ലെ ഭാരത-പാക് സംഘർഷത്തിന്പിന്നാലെ അസിം മുനീർ സ്വയം ഫീൽഡ് മാർഷലായി പ്രഖ്യാപിക്കുകയും, രാജ്യത്തെ ജനാധിപത്യസംവിധാനങ്ങളെ പൂർണ്ണമായി സൈന്യത്തിന്റെ കാൽക്കീഴിലാക്കുകയും ചെയ്തതോടെയാണ്ഇരുവരും തമ്മിൽ തെറ്റിയത്.
ഭീകരതയെയും ജിഹാദിനെയും താലോലിച്ച് വളർത്തിയ പാക്കിസ്ഥാൻ ഇപ്പോൾ സ്വന്തം മണ്ണിലെഭീകരരെ അടിച്ചമർത്താനാകാതെ ആഭ്യന്തരമായി തകർന്നടിയുകയാണ്. ബലൂചിസ്ഥാനിലുംഖൈബർ പക്തുൻഖ്വയിലും സൈന്യത്തിന് നേരെ കടുത്ത ജനരോഷമാണ് ഉയരുന്നത്. ഈസാഹചര്യത്തിൽ പാക് സൈനിക മേധാവിക്കെതിരെ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിസ്റ്റ്നേതാവ് തന്നെ രംഗത്തുവന്നത് പാക്കിസ്ഥാന്റെ പതനം പൂർണ്ണമാക്കുമെന്നാണ് അന്താരാഷ്ട്രനിരീക്ഷകർ വിലയിരുത്തുന്നത്. അസിം മുനീറിന്റെ ഏകാധിപത്യത്തിനെതിരെ പാക് തെരുവുകളിൽവലിയ രീതിയിലുള്ള ആഭ്യന്തര യുദ്ധത്തിനുള്ള കോപ്പുകൂട്ടലുകളാണ് ഇപ്പോൾ നടക്കുന്നത്. ഭാരതവിരുദ്ധത മാത്രം മൂലധനമാക്കി സ്വന്തം ജനങ്ങളെ പട്ടിണിക്കിട്ട പാക് സൈന്യത്തിന്റെ അന്ത്യംകുറിക്കുന്നതാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളെന്ന് നയതന്ത്രജ്ഞർ നിരീക്ഷിക്കുന്നു.












