പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻരംഗത്ത്. രണ്ടോ മൂന്നോ ദിവസത്തിനകം മേഖലയിലെ സൈനിക നീക്കങ്ങളും യുദ്ധവുംഅവസാനിപ്പിച്ചില്ലെങ്കിൽ സർവതും തകർക്കുമെന്നാണ് ഇറാന്റെ അന്ത്യശാസനം. ഇതിന് പിന്നാലെതന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വെച്ച് തായ്‌ലൻഡിന്റെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽഇറാൻ സൈന്യം ആക്രമിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരെ കടുത്ത ഭാഷയിലാണ് ഇറാന്റെ പ്രതികരണംപുറത്തുവന്നിരിക്കുന്നത്. തങ്ങളുടെ പരമാധികാരത്തിന്മേൽ കടന്നുകയറാൻ ശ്രമിച്ചാൽ ഭവിഷ്യത്ത്ഗുരുതരമായിരിക്കുമെന്നും, നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ യുദ്ധം നിർത്തിയില്ലെങ്കിൽമേഖലയിലെ അമേരിക്കൻ താവളങ്ങൾ ഉൾപ്പെടെ സകലതും നാമാവശേഷമാക്കുമെന്നും ഇറാൻസൈനിക വക്താക്കൾ മുന്നറിയിപ്പ് നൽകി.
അന്ത്യശാസനത്തിന് തൊട്ടുപിന്നാലെയാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് തായ് കപ്പലിന് നേരെആക്രമണമുണ്ടായത്. ആയുധധാരികളായ ഇറാൻ വിപ്ലവ ഗാർഡുകൾ (IRGC) കപ്പൽ വളയുകയുംആക്രമണം അഴിച്ചുവിടുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കപ്പലിലുണ്ടായിരുന്നജീവനക്കാരുടെ സുരക്ഷയെക്കുറിച്ചോ, കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ളകൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ലോകത്തെ പ്രമുഖ എണ്ണക്കടത്ത് പാതയായഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിമുറുക്കുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയ്ക്കാണ്വഴിതുറന്നിരിക്കുന്നത്.
ഇറാന്റെ പുതിയ നീക്കത്തോടെ പശ്ചിമേഷ്യയിൽ വീണ്ടുമൊരു വൻ യുദ്ധത്തിനുള്ളസാധ്യതയേറിയെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാന്റെഅന്ത്യശാസനത്തോടും കപ്പൽ ആക്രമണത്തോടും അമേരിക്ക ഇതുവരെ ഔദ്യോഗികമായിപ്രതികരിച്ചിട്ടില്ലെങ്കിലും മേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.











