ജന്തർ മന്ദിറിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം. ശനിയാഴ്ച നടന്ന സംഭവത്തിൽ ഒരു സ്ത്രീയാണ് അദ്ദേഹത്തിന് നേരെ മഷി പോലുള്ള ദ്രാവകം ഒഴിച്ചത്. ഇതേത്തുടർന്ന് പ്രകോപിതരായ പ്രവർത്തകർ സ്റ്റേജിലേക്ക് ഇരച്ചുകയറിയത് വേദിയിൽ വലിയതോതിൽ പരിഭ്രാന്തിയും ബഹളവുമുണ്ടാക്കി. ഇതോടെ പരിപാടി താൽക്കാലികമായി തടസ്സപ്പെടുകയും ചെയ്തു. ദിപ്കെയ്ക്ക് നേരെ മഷിയെറിഞ്ഞ സ്ത്രീ ആരാണെന്നതിനെക്കുറിച്ചോ, അക്രമത്തിന് പ്രേരിപ്പിച്ച കാരണത്തെക്കുറിച്ചോ ഉള്ള വ്യക്തമായ വിവരങ്ങൾ ഉടനടി ലഭ്യമായിട്ടില്ല.
ജന്തർ മന്ദിറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുകിനെ പോലീസ് അവിടെനിന്ന് നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വാങ്‌ചുകിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ലോങ് മാർച്ചിന് 48 മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് വാങ്‌ചുകിനെ സമരവേദിയിൽ നിന്ന് മാറ്റുക ആയിരുന്നു.








