സംസ്ഥാനത്ത് ശക്തമായ കാലവർഷം തുടരുന്ന പശ്ചാത്തലത്തിൽ ജനജീവിതം പൂർണ്ണമായുംദുസ്സഹമാകുന്നു. പ്രകൃതിദുരന്തങ്ങളിലും മഴക്കെടുതികളിലും പെട്ട് സംസ്ഥാനത്തൊട്ടാകെമരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. കനത്ത മഴയും വെള്ളക്കെട്ടും രൂക്ഷമായതിനെ തുടർന്ന്ഇന്ന് (ഓഗസ്റ്റ് 5, ബുധനാഴ്ച) സംസ്ഥാനത്തെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് പ്രൊഫഷണൽകോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുള്ളത്. മഴ കനത്തതോടെ കേരള സർവകലാശാല ബുധനാഴ്ചനടത്താനിരുന്ന തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും എന്നാൽ സർവകലാശാലാ പഠനവകുപ്പുകളിലെപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തീവ്രമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെമുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി ഓറഞ്ച് അലർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലർട്ട്പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ ശമിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.വ്യാഴാഴ്ചപത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.
അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോഅലർട്ടാണ് നൽകിയിട്ടുള്ളത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 10 ജില്ലകളിലും യെല്ലോമുന്നറിയിപ്പുണ്ട്.
പലയിടങ്ങളിലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമായതോടെ ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടുണ്ട്. മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളല്ലാതെ രാത്രികാല യാത്രകൾഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും പൊലീസും നിർദ്ദേശം നൽകി.












