പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തവും ചർച്ച ചെയ്തതിന്പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിമുന്നോട്ടുകൊണ്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോൺ സംഭാഷണത്തിന് പിന്നാലെ എക്സ്(ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
“നന്ദി എൻ്റെ സുഹൃത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ളഊഷ്മളമായ ബന്ധം നമ്മൾ ഒന്നിച്ച് കൂടുതൽ ശക്തിപ്പെടുത്തും,” എന്ന് നെതന്യാഹു കുറിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലെ പുരോഗതിഇരുനേതാക്കളും അവലോകനം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യവും വരുംദിവസങ്ങളിലെപ്രാദേശിക വളർച്ചകളും ചർച്ചയായതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയിൽവ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധം, കൃഷി, സാങ്കേതികവിദ്യ, നവീകരണം, ജലപരിപാലനം, സൈബർ സുരക്ഷ, വ്യാപാരം എന്നീ മേഖലകളിൽ നിലനിൽക്കുന്ന പങ്കാളിത്തംകൂടുതൽ ശക്തിപ്പെടുത്താൻ നേതാക്കൾ തീരുമാനിച്ചു. വരുംദിവസങ്ങളിലും ഉയർന്ന തലത്തിലുള്ളആശയവിനിമയം തുടരാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.











