ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്സ് ബസ്നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. അപകടത്തിൽഇരുപതിലേറെ യാത്രക്കാർക്ക് പരുക്കേറ്റു. കണ്ടക്ടർ കോഴിക്കോട് സ്വദേശി എൻ.എം. അരുൺ, ഡ്രൈവർ ബിജിലേഷ് എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്തുവെച്ച് തന്നെ കണ്ടക്ടർ അരുൺതൽക്ഷണം മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ബിജിലേഷിനെആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ രാമനഗര ബിഡതിക്ക് സമീപം ഇന്ന് രാവിലെ 6.40 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിലെസൈൻബോർഡിൽ ശക്തിയായി ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട്ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിച്ച എടിസി 129 നമ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയം ബസിൽ ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകട ശബ്ദംകേട്ടെത്തിയ പ്രാദേശികവാസികളും ഹൈവേ പൊലീസും ചേർന്നാണ് ബസിനുള്ളിൽ കുടുങ്ങിയയാത്രക്കാരെ പുറത്തെടുത്തത്. പരുക്കേറ്റ 20ഓളം യാത്രക്കാരെ ബിഡതിയിലെ കെംപണ്ണആശുപത്രിയിലും രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽനാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായംഉറപ്പാക്കാൻ കെഎസ്ആർടിസി കർണാടക വിഭാഗവുമായും പ്രാദേശിക ഭരണകൂടവുമായുംബന്ധപ്പെട്ടു വരികയാണ്.










