കൊച്ചി: ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനും പ്രശസ്ത അഭിഭാഷകനുമായ എ ജയശങ്കര്‍ രംഗത്ത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കലാണ് ഏതൊരു സര്‍ക്കാരിന്റെയും ഒന്നാമത്തെ ചുമതലയെന്നും ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് ചെങ്കോട്ടയില്‍ കയറി നിന്ന് പ്രസംഗിച്ചിട്ട് കാര്യമൊന്നും ഇല്ലെന്നും ജയശങ്കര്‍ വിമര്‍ശിക്കുന്നു.
പാകിസ്ഥാാന്റെ പിരപ്പിളക്കാന്‍ ഇവിടെ ആണായിട്ടും പെണ്ണായിട്ടും ആകെ ഒരു ഇന്ദിരാ ഗാന്ധി മാത്രമേ ഉണ്ടായിരുന്നുളളു എന്ന് ജയശങ്കര്‍ ഓര്‍മിപ്പിക്കുന്നു. പട്ടിയുടെ വാല്‍ കുഴലിലിട്ട് നിവര്‍ത്താന്‍ നോക്കുന്നത് പോലെയാണ് പാകിസ്ഥാനുമായി സമാധാന ചര്‍ച്ച നടത്തുന്നത്. വാജ്പേയി ലാഹോറിലേക്ക് ബസ് യാത്ര നടത്തിയതിന് പിന്നാലെയാണ് കാര്‍ഗിലില്‍ നുഴഞ്ഞുകയറ്റം നടന്നത്. മോദി നവാസ് ഷെരീഫിന്റെ ചെറുമകന്റെ കല്യാണത്തില്‍ പങ്കെടുത്ത് വെജിറ്റബിള്‍ ബിരിയാണി തിന്നതിന്റെ നാലാംപക്കം പത്താന്‍കോട്ട് ആക്രമണം ഉണ്ടായി. അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ്-
പത്താന്‍കോട്ടിനു പിന്നാലെ ഉറിയിലും പട്ടാളക്യാമ്പ് ആക്രമിക്കപ്പെട്ടു. വെടിയേറ്റും വെന്തും 17 ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് മണിക്കൂര്‍ നീണ്ട സാഹസത്തിനൊടുവില്‍ 4 തീവ്രവാദികളും കൊല്ലപ്പെട്ടു.
പാക്കിസ്ഥാനെ പാഠം പഠിപ്പിക്കും, തീവ്രവാദം വെച്ചുപൊറുപ്പിക്കില്ല ഭീകരന്മാരുടെ മൂക്ക് ചെത്തി ഉപ്പിലിടും എന്നൊക്കെ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മുന്‍പ് മന്‍മോഹന്‍ജിയും അതിനുമുന്‍പ് അടല്‍ജിയും ഇങ്ങനെത്തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. നരസിംഹറാവുവിന്റെ കാലത്തു തുടങ്ങിയതാണ് ഈ വായ്ത്താരി.
പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ (കാശ്മീരൊഴികെ) ചര്‍ച്ചയിലൂടെ പരിഗണിക്കും എന്നാണ് ഇന്ത്യാ ഗവണ്മെന്റിന്റെ ഔദ്യോഗിക നിലപാട്. 1947 ഓഗസ്റ്റ് 15 നു തുടങ്ങിയതാണ് ചര്‍ച്ച. കൊല്ലം 70 ആകുന്നു, ചര്‍ച്ച ഒരു കടവിലും അടുക്കുന്നില്ല. പാക്കിസ്ഥാന്റെ ഗുണ്ടായിസം ദൈനംദിന അടിസ്ഥാനത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്.
പാക്കിസ്ഥാന്റെ പരിപ്പിളക്കാന്‍ ഇവിടെ ആണായിട്ടും പെണ്ണായിട്ടും ആകെ ഒരു ഇന്ദിരാ ഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളു. ജനറല്‍ യാഹ്യാ ഖാനും സുള്‍ഫിക്കര്‍ അലി ഭൂട്ടോയും അമേരിക്കന്‍ പ്രസിഡന്റ് നിക്‌സനും സ്റ്റേറ്റ് സെക്രട്ടറി കിസീംഗറും ഒത്തുപിടിച്ചിട്ടും ഇന്ദിരയുടെ മുന്നില്‍ മുട്ടുകുത്തി. അന്ന് പി.എന്‍.ഹക്‌സറെ പോലുള്ള ഉപദേഷ്ടാക്കളും സാം മനേക് ഷായെ പോലെ പരാക്രമികളായ പടനായകരും ഉണ്ടായിരുന്നു.
‘പാക്കിസ്ഥാന്റെ വെടിയുണ്ട ഭാരതമക്കള്‍ക്ക് എള്ളുണ്ട,
യാഹ്യാഖാന്റെ മയ്യത്ത് നിക്‌സന്റമ്മേടെ നെഞ്ചത്ത്’
എന്നാണ് 1971 ലെ യുദ്ധകാലത്തു നമ്മുടെ നാട്ടില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യം. അതില്‍ പാകിസ്ഥാനെയും അവരുടെ യാങ്കി മച്ചമ്പിമാരെയും സംബന്ധിച്ച സത്യം അടങ്ങിയിരുന്നു.
പട്ടിയുടെ വാല്‍ കുഴലിലിട്ടു നിവര്‍ത്താന്‍ നോക്കുന്നപോലെയാണ് പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ച നടത്തുന്നതും. വാജ്പേയി ലാഹോറിലേക്ക് ബസ് യാത്ര നടത്തിയതിനു പിന്നാലെയാണ് കാര്‍ഗിലില്‍ നുഴഞ്ഞുകയറ്റം നടന്നത്. നരേന്ദ്രമോദി നവാസ് ഷെരീഫിന്റെ ചെറുമകന്റെ കല്യാണത്തില്‍ പങ്കെടുത്തു വെജിറ്റബിള്‍ ബിരിയാണി തിന്നതിന്റെ നാലാം പക്കം പത്താന്‍കോട്ട് ആക്രമണം ഉണ്ടായി. ഓരോ അവസരത്തിലും നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കലാണ് ഏതൊരു സര്‍ക്കാരിന്റെയും ഒന്നാമത്തെ ചുമതല. അല്ലാതെ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചു ചെങ്കോട്ടയില്‍ കയ്യറിനിന്ന് പ്രസംഗിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.
നാടുഭരിക്കാനറിയില്ലെങ്കില്‍ താടിവടിക്കൂ നരേന്ദ്രമോദി!
[fb_pe url=”https://www.facebook.com/AdvocateAJayashankar/posts/949561161840277:0″ bottom=”30″]
Discussion about this post