”രാഷ്ട്രീയത്തിന്റെ അതിപ്രസരമാണു നിയമസഭാ നടപടികളില്‍ ദൃശ്യമാകുന്നത്. സാധാരണക്കാര്‍ക്കു ഗുണകരമായ നിയമനിര്‍മാണം നടത്തുന്നതിലൊന്നും ആര്‍ക്കും താല്‍പ്പര്യമില്ല. ഏതെങ്കിലും ഒരംഗത്തിന്റെ പ്രസംഗത്തിനിടയില്‍ വീണുകിട്ടുന്ന ഒരു വാക്കില്‍ പിടിച്ചുപോലും മണിക്കൂറുകള്‍ നീളുന്ന കോലാഹലവും ഇറങ്ങിപോക്കും… മുഖ്യധാരയിലേക്ക് ഇനിയും കടന്നുവന്നിട്ടില്ലാത്തവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള നിയമനിര്‍മാണങ്ങളിലേക്ക് അംഗങ്ങള്‍ മാറേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.” –
ഒരു മലയാള ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന ബിജെപി നേതാവും, എംഎല്‍എയുമായ ഒ രാജഗോപാലിന്റെ വാക്കുകള്‍.
ചക്രവ്യൂഹത്തില്‍ പെട്ട അഭിമന്യുവിനെപോലെയാണ് എന്റെ അവസ്ഥയെന്നും രാജഗോപാല്‍ പറയുന്നു.”നിയമസഭാ തെരഞ്ഞെടുപ്പില്‍ ശത്രുപക്ഷത്തിന്റെ പ്രചാരണ തന്ത്രങ്ങളെയെല്ലാം ഭേദിച്ചു നിയമസഭയിലെത്തി. 139 എം.എല്‍.എമാര്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകുന്ന സങ്കീര്‍ണാവസ്ഥയിലാണ് ഞാന്‍. പാര്‍ലമെന്റ് അംഗമായി പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരുന്നപ്പോഴും പിന്തുണയ്ക്കാന്‍ ഒരുപാട് അംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു. നിയമസഭയില്‍ ഞാന്‍ ഏകനാണ്.”അദ്ദേഹം പറയുന്നു.
കണ്ണൂര്‍ ആക്രമണം സംബന്ധിച്ച വിഷയത്തില്‍ കാര്യമായി പ്രതിരോധിച്ചില്ല എന്ന വിമര്‍ശനവും രാജഗോപാല്‍ നിഷേധിച്ചു.
യുഡിഎഫ് എംഎല്‍എക്കൈാപ്പം ഞാനും ഇറങ്ങിപ്പോയിരുന്നെങ്കില്‍ എനിക്കു സഭയ്ക്കകത്ത് സംസാരിക്കാന്‍ അവസരം കിട്ടുമായിരുന്നില്ല. ഇതൊന്നും മനസിലാക്കാതെയാണു വിമര്‍ശനമെന്നും രാജഗോപാല്‍ പറയുന്നു. ബിജെപിയ്ക്കകത്ത് ഗ്രൂ്പ്പുകള്‍ രൂപപ്പെട്ടുവെന്നും രാജഗോപാല്‍ പറയുന്നു. പാര്‍ട്ടി വളര്‍ന്നതോടെ വന്‍തോതിലുള്ള പണപ്പിരിവിനു നേതാക്കള്‍ക്ക് അവസരം കിട്ടി. ഇതോടെ സ്ഥാനം ഭദ്രമാക്കാനായി ശ്രമം. സ്ഥാനത്തിനായി ശ്രമിക്കുന്നവര്‍ സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് പരസ്യമായും രഹസ്യമായും പ്രവര്‍ത്തിച്ചുതുടങ്ങി. ഇങ്ങനെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകളും രൂപപ്പെട്ടുവെന്നും അദ്ദേഹം വിലയിരുത്തുന്നു
Discussion about this post