ലക്‌നൗ; ഉത്തർപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടികളെ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചതിനും സ്വകാര്യ ഭാഗത്ത് മുളക് തേച്ചതിനും പിന്നിലുള്ള പ്രതികളെ പോലീസ് പിടികൂടി. സിദ്ധാർത്ഥ് നഗർ ജില്ലയിൽ നടന്ന സംഭവത്തിന്റെ പ്രതികളെ മണിക്കൂറുകൾക്കകമാണ് പോലീസ് പിടികൂടിയത്.
മുഹമ്മദ് സൗദ് എന്നയാളുടെ നേതൃത്വത്തിലാണ് ക്രൂരത അരങ്ങേറിയത്. മുഹമ്മദ് സൗദ്,അബ്ദുൾ,ഉബൈദ്,ആകിബ്,പപ്പു, ദീപക് ഗുപ്ത എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയതോടെ സൗദ് കുറ്റം ഏറ്റു പറയുകയായിരുന്നു.കൊലപാതകശ്രമം, പ്രകൃതിവിരുദ്ധ പീഡനം,പോക്‌സോ എന്നിവ പ്രകാരം കേസെടുത്ത പോലീസ് സൗദ് ഉൾപ്പെടെയുള്ള ആറ് പേരെയും അറസ്റ്റ് ചെയ്തു.
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് അരങ്ങേറിയത്. കുട്ടികളെക്കൊണ്ട് പച്ചമുളക് തീറ്റിക്കുകയും കുപ്പിയിൽ നിറച്ച മൂത്രം കുടിപ്പിക്കുകയും ചെയ്യുന്നതാണ് ഒരു വീഡിയോയിൽ ഉള്ളത്. കുട്ടികളെ കെട്ടിയിട്ട് മലദ്വാരത്തിൽ മുളക് തേയ്ക്കുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നു. ആഗസ്റ്റ് നാലിന് ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്,?കോഴിഫാമിൽ നിന്ന് കുട്ടികൾ കോഴി മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം ഇരുവരെയും കടയിൽ കെട്ടിയിടുകയായിരുന്നു.
Discussion about this post