Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

by Brave India Desk
Mar 5, 2023, 09:24 pm IST
in India, Defence
Share on FacebookTweetWhatsAppTelegram

പാകിസ്താനിൽ അജ്ഞാതന്റെ വിളയാട്ടം തുടരുന്നു. അജ്ഞാതന്റെ വെടിയേറ്റ് ഒരു ഭീകര നേതാവ് കൂടി കൊല്ലപ്പെട്ടു. ഭീകര കമാൻഡർ സയ്യിദ് നൂർ ഷലോബാർ ആണ് പട്ടാപ്പകൽ വെടിയേറ്റ് മരിച്ചത്. ഇതോടെ ഒരാഴ്ചയിൽ അജ്ഞതനാൽ കൊല്ലപ്പെട്ട ഭീകര നേതാക്കളുടെ എണ്ണം മൂന്നായി.

ഒരു കാലത്ത് വൻ ഭീകരാക്രമണങ്ങളിലൂടെ കശ്മീരിലെ ജനങ്ങളെ വിറപ്പിച്ച ഭീകര നേതാക്കൾക്ക് ഇപ്പോൾ കഷ്ടകാലത്തിന്റെ ദിനങ്ങളാണ്. ഭീകര സംഘടനയായ അൽ ബദാറിന്റെ കമാൻഡറും നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയുമായ ബഷീർ അഹമ്മദ് പീറിന്റെ കൊലയായിരുന്നു ഇതിന്റെ ആദ്യ സൂചനകൾ നൽകിയത്. ഇതിന് പിന്നാലെ ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് ഭീകരർ കൂടി വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്താനിൽ പതിയിരിക്കുന്ന അജ്ഞാതരാണ് ഈ കൊലപാതകങ്ങൾക്കെല്ലാം ഉത്തരവാദി.

Stories you may like

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ വലം കൈയ്യെന്ന് വിശേഷിപ്പിക്കാവുന്നയാളാണ് അവസാനം കൊല്ലപ്പെട്ട സയ്യിദ് നൂർ ഷലോബാർ. ഖൈബർ പക്തുൻക്വയിൽവച്ചായിരുന്നു ഇയാളെ അജ്ഞാതൻ വകവരുത്തിയത്. യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായ ഷലോബാർ കശ്മീരിൽ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു നേതൃത്വം നൽകിയിരുന്നത്. അജ്ഞാതന്റെ ആക്രമണത്തിൽ  കൊല്ലപ്പെട്ട ബഷീർ അഹമ്മദും നിരവധി ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയാണ്. ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവന്മാരിൽ ഒരാളായ ബഷീറിനെ ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അജ്ഞാതൻ ആക്രമിച്ചത്. പോയിന്റ് ബ്ലാങ്കിൽ നിന്നായിരുന്നു ബഷീറിന് വെടിയേറ്റത്. ബഷീറിന് പിന്നാലെ കൊല്ലപ്പെട്ട സയ്യദ് ഖാലിദ് റാസയ്ക്കും പോയിന്റ് ബ്ലാങ്കിൽ നിന്നായിരുന്നു വെടിയേറ്റത്. അതുകൊണ്ടുതന്നെ ആയുധം കൈകാര്യം ചെയ്യാൻ കൃത്യമായ പരിശീലനം ലഭിച്ചയാളാണ് ഈ അജ്ഞാതൻ എന്ന് വ്യക്തം. ഇത് ഭീകര നേതാക്കളുടെ ചങ്കിടിപ്പ് കൂട്ടിയിട്ടുണ്ട്. ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തിയുൾപ്പെടെ നടത്തുകയും, കശ്മീരിലൽ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഭീകരൻ ആയിരുന്നു ഖാലിദ് റാസയും.

തുടർച്ചയായി മൂന്ന് ഭീകര നേതാക്കളെ കൊലപ്പെടുത്തിയിട്ടും ഈ അജ്ഞാതൻ ആരാണെന്നതിന്റെ ഒരു സൂചനയും പുറത്തുവന്നിട്ടില്ല. ആദ്യ ആക്രമണത്തിന് പിന്നാലെ തന്നെ ഭീകരർ അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഇതിനിടെ അടുത്ത ആക്രമണം ഉണ്ടാകുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ സുരക്ഷാ സേനപോലും ഭയക്കുന്ന കമാൻഡർമാരുടെ തന്നെ എണ്ണം കുറയുന്നത് ഭീകരരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഭീകര നേതാക്കളെല്ലാം അതീവ ജാഗ്രതയിലാണ്. വരും ദിവസങ്ങളിലും അജ്ഞാതന്റെ ആക്രമണം ഇവർ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ വലിയ സുരക്ഷയാണ് ഭീരക കമാൻഡർമാർക്ക് ഒരുക്കിയിരിക്കുന്നത്. പലരും ഒളിവിൽ പോയെന്നും പറയപ്പെടുന്നുണ്ട്. ഒരു കാലത്ത് മറഞ്ഞിരുന്ന് ഭീതിയുണ്ടാക്കിയവർക്ക് ഇപ്പോൾ ഭീതിയെ തുടർന്ന് മറഞ്ഞിരിക്കേണ്ട സാഹചര്യമാണ് പാകിസ്താനിൽ ഉള്ളതെന്ന് വ്യക്തം.

Tags: terroristattck
Share1TweetSendShare

Latest stories from this section

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

Discussion about this post

Latest News

ബുംറയെ പരിക്കേൽക്കപ്പിക്കാനുള്ള ചർച്ചകൾ ഇംഗ്ലണ്ട് ക്യാമ്പിൽ നടന്നു, അതുകൊണ്ട് അവർക്ക് രണ്ട് ലാഭം; ഗുരുതര ആരോപണവുമായി മുഹമ്മദ് കൈഫ്; പറഞ്ഞത് ഇങ്ങനെ

അലാസ്‌കയിൽ വൻ ഭൂചലനം:7.3 തീവ്രത,സുനാമി മുന്നറിയിപ്പ്

കർക്കിടകമെത്തി കൂടെ കലിതുള്ളി മഴയും,കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം,റെഡ് അലർട്ട്

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

മകനെ മടങ്ങിവരുക, വിരാട് കോഹ്‌ലി ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തണം; ആവശ്യവുമായി മുൻ താരം; അങ്ങനെ സംഭവിച്ചാൽ കളറാകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies