ചെന്നൈ: ചെങ്കൽപ്പേട്ടിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജസ്നയുടേതല്ലെന്ന് സഹോദരന്. മൃതദേഹം ജസ്നയുടേതാണെന്ന് തോന്നുന്നില്ലെന്നും സഹോദരന് ജെയിസ് ജോണ്‍ ജെയിംസ് പറഞ്ഞതായി പോലീസ് അറിയിച്ചു. എങ്കിലും സംശയം നിലനില്‍ക്കുന്നതിനാല്‍ ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്താനാണ് പൊലീസിന്റ തീരുമാനം.
കാഞ്ചീപുരത്ത് കണ്ടെത്തിയ മൃതദേഹം ജസ്നയുടതാണൊ എന്ന് പരിശോധിക്കാൻ ഇന്ന് രാവിലെയാണ് പൊലീസും ജെസ്നയുട കുടുംബാംഗങ്ങളും തമിഴ്നാട്ടിലെത്തിയത്. മുഖം തിരിച്ചറിയാനാവാത്തവിധത്തിലുള്ള മൃതദേഹം ചെങ്കൽപട്ട് ഗവ. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച യുവതിയുടെ പല്ലിന് ക്ലിപ്പിട്ടുണ്ട്. ജസ്നക്കും ക്ലിപ്പിട്ടിരുന്നു. എന്നാൽ മുക്കുത്തി കാണപ്പെട്ടത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ജസ്ന മുക്കുത്തി ധരിക്കാറില്ല.
ജെസ്ന തിരോധാനക്കേസ് അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ എത്തിയിരുന്നു. തിരുവല്ല പ്രിൻസിപ്പൽ എസ്ഐ വിനോദ് കുമാറും സംഘവുമാണ് വെള്ളിയാഴ്ച രാത്രി ചെങ്കൽപ്പേട്ടിലെത്തിയത്. ചെങ്കൽപ്പേട്ടിൽ മലയാളി പെണ്‍കുട്ടിയുടേതെന്നു കരുതുന്ന മൃതദേഹം കണ്ടെന്നു തമിഴ്നാട് പോലീസാണ് വിവരം നൽകിയത്.
Discussion about this post